Tuesday, August 19, 2025

കോൺഗ്രസ് അംഗത്വ വിതരണം പകുതി തികഞ്ഞില്ല, നീട്ടി നൽകിയ കാലാവധിയും കഴിഞ്ഞു

അംഗങ്ങളെ ചേർക്കുന്നതിന് നീട്ടിനൽകിയ കാലാവധിയും കഴിഞ്ഞു. കോൺഗ്രസ് ലക്ഷ്യമിട്ട 50 ലക്ഷം അംഗത്വ വിതരണത്തിൽ പകുതി തികയ്ക്കാനും കഴിഞ്ഞില്ല.

ഡിജിറ്റലായി 13 ലക്ഷം പേരാണ് അംഗത്വമെടുത്തത്. 33 ലക്ഷം കടലാസ് അംഗത്വ ഫോറം നൽകിയിട്ട്. ഇത് എത്രമാത്രം തിരിച്ചെത്തുമെന്ന് കോൺഗ്രസ് രീതിയിൽ ഉറപ്പില്ല. നേരത്തേ 38 ലക്ഷമായിരുന്നു അംഗങ്ങൾ

മാർച്ചിൽ അംഗത്വവിതരണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. 50 ലക്ഷം അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിട്ടത്. ഇതിന്റെ അഞ്ചിലൊന്നുപോലും മാർച്ചിൽ ചേർത്തില്ല. ഡിജിറ്റൽ അംഗത്വം മാത്രമായിരുന്നു എ.ഐ.സി.സി. നിർദേശം. ഇതിന്റ പരിശീലനത്തിനായി മൂന്നാഴ്ചയെടുത്തു.

ബാക്കി ഒരാഴ്ചയാണ് അംഗത്വവിതരണത്തിനു ലഭിച്ചത്. ഇതിലാകട്ടെ, സാങ്കേതിക പ്രശ്നങ്ങളും നെറ്റ്‌വർക്ക് പ്രശ്നങ്ങളും വന്നതോടെ അംഗങ്ങളെ ചേർക്കാൻ വീടുകയറുന്നത് പലരും നിർത്തി. കടലാസ് അംഗത്വമാകാമെന്ന തീരുമാനം പിന്നീടുണ്ടായി. വിതരണത്തിന് ഏപ്രിൽ 15 വരെ സമയം നീട്ടി.

സജീവ അംഗത്വം ഒഴിവാക്കിയതും ഗ്രൂപ്പുരഹിത പ്രാദേശിക ഘടകങ്ങൾ എന്ന ശ്രമവും കോൺഗ്രസ് രാഷ്ട്രീയത്തെ നിർജീവമാക്കും എന്ന പക്ഷക്കാർ മേൽക്കൈ നേടുകയാണ്. കേഡർ സ്പിരിറ്റ് എന്തായിരിക്കും എന്ന ചോദ്യവും ഉയരുന്നു.

നേരത്തേ കമ്മിറ്റി ഭാരവാഹികളാകാൻ ഒരാൾ ‘ആക്ടീവ് അംഗം’ ആകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പാർട്ടിയിലേക്ക് 25 അംഗങ്ങളെ ചേർക്കുന്നവരാണ് ഈ സജീവ അംഗം. ആ വ്യവസ്ഥ എ.ഐ.സി.സി. ഒഴിവാക്കി. പ്രാഥമിക അംഗത്വമുള്ളയാൾക്ക് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാമെന്ന ഭേദഗതി അനുവദിച്ചു. ആരുടെ പിന്തുണയും വേണ്ട. പുതിയ അംഗങ്ങളെ ചേർക്കേണ്ടതില്ലെന്ന നിലവന്നതോടെ ആ ഭാഗവും മിനക്കേടില്ലെന്നായി.

പുതിയ അംഗങ്ങളെ ചേർത്ത് ബൂത്തുതലത്തിൽ തുടങ്ങുന്നതാണ് കോൺഗ്രസിലെ ഇതുവരെയുള്ള ഗ്രൂപ്പ് സൂത്രവാക്യം. ബൂത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ബൂത്ത് പ്രസിഡന്റ്, മണ്ഡലം-ബ്ലോക്ക് പ്രതിനിധികൾ എന്നിവരാണ് മേൽക്കമ്മിറ്റികളിലെ വോട്ടർമാർ. അതിനാൽ, ബൂത്തുതലത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ജയിക്കേണ്ടത് നേതാക്കളുടെ ആവശ്യമായിരുന്നു.

ഒരു ബൂത്തിന് 125 അംഗങ്ങൾ എന്ന നിലയിലാണ് കടലാസ് അംഗത്വ ഫോറം നൽകിയത്. ഇത് ഡി.സി.സി.കൾ പരിശോധിച്ച് കെ.പി.സി.സി.ക്കു കൈമാറണം. ഏപ്രിൽ 18-ന് രാഷ്ട്രീയകാര്യ സമിതിയും കെ.പി.സി.സി. നേതൃയോഗവും ചേരുന്നുണ്ട്. 19-ന് കെ.പി.സി.സി. പൂർണ എക്സിക്യുട്ടീവ് യോഗവും നടക്കുന്നുണ്ട്. ഈ നേതൃയോഗങ്ങളിലാകും അംഗത്വക്കണക്ക് വ്യക്തമാകുക. എന്നാൽ ഇതിൽ ഇപ്പോഴും വ്യക്തതയില്ല.

രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോഴാണ് അവസാനമായി കോൺഗ്രസിൽ അംഗത്വവിതരണം നടന്നത്. അന്ന് 38,00,538 പേരാണ് അംഗത്വം നേടിയത്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....