നേപ്പാൾ വിമാന അപകടം 68 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 68 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്.

നേപ്പാളില്‍ ഇടക്കിടെയുണ്ടാകുന്ന വിമാന ദുരന്തങ്ങളില്‍ ഒടുവിലത്തേതാണ് പൊഖാറയിലെത്. ദുര്‍ഘടമായ പര്‍വതനിരകള്‍, പ്രവചനാതീതമായ കാലാവസ്ഥ, വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി വിമാനങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള നിക്ഷേപം എന്നിവക്ക് പുറമെ അധികൃതര്‍ക്ക് കാര്യമായ നിയന്ത്രണമില്ലാത്തതും വിമാന ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാത്രം നിരവധി പേര്‍ മരിച്ച 27 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. അധികവും ചെറുയാത്രാ വിമാനങ്ങളാണ് അപകടമുണ്ടാക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...