Monday, August 18, 2025

പുടിൻ വിമർശകരായ രണ്ട് റഷ്യൻ സമാജികർ ഒഡിഷയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു

രണ്ടുദിവസത്തിനിടെ രണ്ട് റഷ്യന്‍ വിനോദസഞ്ചാരികളെ ഒഡീഷയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. റഷ്യയിലെ വ്‌ളാദിമിര്‍ പ്രവിശ്യയിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും മനുഷ്യാവകാശ പ്രർവർത്തകനുമായി പവേല്‍ അന്റോവ്(65) സുഹൃത്ത് വ്‌ളാദിമിര്‍ ബിഡ്‌നോവ്(61) എന്നിവരാണ് മരിച്ചത്.

ഡിസംബര്‍ 22-ാം തീയതിയാണ് വ്‌ളാദിമിര്‍ ബിഡ്‌നോവിനെ ഒഡീഷയിലെ റായ്ഗഡയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാംനിലയിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോട്ടല്‍മുറിക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ചുറ്റിലും ഒഴിഞ്ഞ വൈന്‍ കുപ്പികളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടാം ദിവസം സുഹൃത്ത് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ഈ സംഭവത്തിന് പിന്നാലെ ഡിസംബര്‍ 24-ാം തീയതിയാണ് പവേല്‍ അന്റോവിനെയും ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചോരയില്‍ കുളിച്ചനിലയില്‍ ഹോട്ടലിന് പുറത്താണ് പവേലിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പവേല്‍ അടക്കമുള്ള നാലംഗ റഷ്യന്‍സംഘം റായ്ഗഡയിലെ ഹോട്ടലില്‍ മുറിയെടുത്തത്. പവേലിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് വ്യക്തമാക്കി.

വ്യവസായിയും കോടീശ്വരനുമായ വ്‌ളാദിമിര്‍ ബിഡ്‌നോവിൻ്റെ ജന്മദിനം ആഘോഷിക്കാൻ കൂടിയാണ് ഇവർ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയത്.

സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേരോടും ഒഡീഷയില്‍ തുടരാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെ മരണത്തിലും ഇതുവരെ ക്രിമിനല്‍ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം.

അതിനിടെ, ഒഡീഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പവേല്‍ അന്റോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വിമര്‍ശകനാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ യുക്രൈന് നേരേയുള്ള റഷ്യന്‍ ആക്രമണത്തില്‍ ഇദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....