Monday, August 18, 2025

പ്രതിഷേധം കനക്കുന്നു, അഗ്നിപഥ് സുവർണ്ണാവസരമോ വെറും ചതിയോ

തൊഴിൽ പരമായ വിശദാംശങ്ങൾ അറിയാം

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ന്യായീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ് ഇതെന്ന്
അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കും അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് എന്ന കരാർവൽക്കരണം

സാധാരണ ഭടൻമാരെ തിരഞ്ഞടുത്താൽ 15 വർഷമാണ് സർവ്വീസ്. പെൻഷൻ ഉൾപ്പെടെ വിമുക്തഭട ആനുകൂല്യങ്ങൾ എല്ലാം ഉണ്ട്. അഗ്നിപഥ് രൂപത്തിൽ തത്കാല നിയമനമാണ്.

ആറ് മാസ പരിശീലനത്തിന് ശേഷം നാല് വര്‍ഷ നിയമനമാണ് നൽകുന്നത്. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ മാത്രമാവും ശമ്പളം. ആദ്യ വർഷം മൊത്തം 4.76 ലക്ഷം രൂപ ലഭിക്കും. ഇത് നാലാം വർഷം എത്തുമ്പോൾ 6.92 ലക്ഷമാവും. അഗ്നിവീരർ എന്നാണ് നാലുവർഷ കരാറുകാർ അറിയപ്പെടുക. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.

ശമ്പളത്തിൻ്റെ 30 ശതമാനം പിടിക്കും. ഇത് സർക്കാർ വിഹിതവും ചേർത്ത് 11.7 ലക്ഷം രൂപയായി നാലാം വർഷം പിരിയുമ്പോൾ മാത്രമാവും നൽകുക.

48 ലക്ഷം രൂപവരെയാണ് ഇൻഷൂറൻസ് കവറേജ്. മരണപ്പെട്ടാൽ ആശ്രിതർക്ക് ഇത് ഒരു കോടി രൂപവരെയായി ലഭിക്കും എന്ന വാഗ്ദാനമുണ്ട്.

സൈനികരുടെ ശരാശരി പ്രായം 33 ൽ നിന്ന് 26 കുറയ്ക്കാം എന്ന ലക്ഷ്യവും ഉയർത്തി കാണിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ഉദ്യോഗാർഥികൾ പ്രതിഷേധം കനപ്പിച്ചതോടെ റിക്രൂട്ട്മെൻ്റ് പ്രായം ആദ്യത്തെ ഒരു വർഷം 23 വരെയാക്കാം എന്ന വാഗ്ദാനം മുന്നോട്ട് വെച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് രണ്ടു വർഷത്തെ നിയമന നിരോധന സമാനമായ സാഹചര്യത്തിന് ശേഷം വരുന്ന റിക്രൂട്ട്മെൻ്റാണ്.

സൈനിക ബജറ്റ് ചുരുക്കൽ ഉഗ്യോഗാർഥികളുടെ ചിലവിൽ

11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക. സൈനിക ജോലി അവസരങ്ങളും വെറും 25 ശതമാനമായി ചുരുങ്ങുമോ എന്ന ആശങ്കയും ഉദ്യോഗാർഥികൾക്കിടയിൽ ഉയരുന്നുണ്ട്. ഇത്രയും അവസരങ്ങൾ കുറയുകയാണ് ചെയ്യുന്നത് എന്നാണ് പ്രതിഷേധകർ ചൂണ്ടി കാട്ടുന്നത്.

25 ശതമാനം പേരെ പ്രകടന മികവിനും ശേഷിക്കും അനുസരിച്ച് സർവ്വീസിൽ തുടരാൻ വിടും എന്നതിലും ഉദ്യോഗാർഥികൾ അവ്യക്തത കാണുന്നു. ഈ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം എന്തായിരിക്കും എന്നത് കൃത്യമല്ല. സേനയുടെ സമ്പൂർണ്ണ രാഷ്ട്രീയ വൽക്കരണം വരെ സംശയിക്കുന്നതായി ആരോപണവുമായി എത്തുന്നവർ വരെയുണ്ട്.

ലക്ഷ്യം നിയമന ബാധ്യകൾ ചുരുക്കൽ

1.2 ലക്ഷം കോടി രൂപ സൈനിക പെൻഷൻ ഇനത്തിൽ ചിലവഴിക്കുന്നുണ്ട്. ഇത് പ്രതിരോധ ബജറ്റിൻ്റെ 25 ശതമാനത്തോളം വരും. ഇത് ഒഴിവാക്കുക എന്ന ആലോചനയുടെ ഭാഗമാണ് പരിഷ്കാരങ്ങൾ. 17 വർഷം സർവ്വീസ് ഉള്ള ഒരു ഭടന് പകരം പുതിയ ഹൃസ്വ സർവ്വീസ് വരുന്നതോടെ ഒരു വ്യക്തിക്ക് 11.5 കോടി രൂപ സർക്കാരിന് ചിലവിനത്തിൽ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.

2022 -23 വർഷത്തെ പ്രതിരോധ ബജറ്റ് 5,25 166 കോടി രൂപയാണ്. ഇതിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളുമായി 1,19,696 രൂപ ചിലവ് വരും. റവന്യു എക്സ്പൻഡിച്ചർ 2,33000 കോടിയാണ്.

പ്രായം

അഗ്നിപഥിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ പ്രായം നിശ്ചയിച്ചത് തന്നെ വലിയൊരു ചതിയായി. പ്രതിഷേധം കനക്കാൻ ഇത് ഇടയാക്കി. പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന സമയം. 21 ആണെങ്കില്‍ ഡിഗ്രി കഴിഞ്ഞിറങ്ങുന്ന കാലം. സ്വാഭാവികമായും ഏതെങ്കിലുമൊരു കരിയര്‍ തിരഞ്ഞെടുക്കപ്പെടേണ്ട, സ്‌പെഷലൈസ്ഡ് കോഴ്‌സുകള്‍ പഠിക്കേണ്ട കാലം സൈന്യത്തില്‍ ചേരുകയും നാല് വര്‍ഷത്തിന് ശേഷം തിരികെയെത്തുമ്പോള്‍ ഏറ്റവും ക്രിയാത്മകമായിരിക്കേണ്ട പഠനകാലമാണ് ഇല്ലാതാവുന്നത്.

പരിശീലനകാലം

ആറുമാസമാണ് ഈ സൈനികര്‍ക്കുള്ള പരിശീലനകാലം. ഇക്കാലയളവിനുള്ളില്‍ ഇവര്‍ സേനാപാടവം ആര്‍ജിക്കുമോ എന്നതാണ് മറ്റൊരു പ്രധാനവിമര്‍ശനം. അങ്ങനെയെങ്കില്‍ രണ്ടും മൂന്നും വര്‍ഷം മറ്റ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

അവസരങ്ങള്‍ കുറയും

ഇന്ത്യയിലെ വലിയൊരു വിഭാഗം യുവത സൈന്യത്തില്‍ മികച്ച ജോലി സ്വപ്‌നം കാണുന്നവരാണ്. സായുധ സേനകളിലേക്ക് അഗ്‌നിവീരന്മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുമ്പോള്‍ മറ്റ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയും.

അഗ്നിവീര്‍ ആര്‍മി

സൈനികസേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീരന്മാര്‍ ആയോധന പരിശീലനമടക്കം കഴിഞ്ഞവരാണ്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. മാത്രമല്ല, മറ്റ് ജോലികള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചോ സാമൂഹിക അരക്ഷിതാവസ്ഥ കൊണ്ടോ നാളെ ഇവരെല്ലാം ചേര്‍ന്ന് ഒരു സമാന്തര സായുധസേന വരെ ഉണ്ടാക്കിയേക്കാമെന്നും വിമര്‍ശകര്‍ പറയുന്നു.

ആത്മാര്‍ഥത

ഷോര്‍ട്ട് ടേം ആര്‍മി റിക്രൂട്ട്‌മെന്റ് സേനയോടുള്ള സൈനികന്റെ ആത്മാര്‍ഥത ഇല്ലാതാക്കുമെന്നാണ് മറ്റൊരു വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈന്യത്തിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അന്നേ പദ്ധതിക്ക് എതിര്‍പ്പറിയിച്ചിരുന്നു. രാജ്യസുരക്ഷയെ ഇത് ബാധിക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

സംഘപരിവാര്‍ അജണ്ട

മുന്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്താണ് ഇത്തരമൊരു ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചത് ബിപിന്‍ റാവത്ത് ആയതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. വര്‍ഷാവര്‍ഷം സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീരന്മാര്‍ നാളെ സംഘപരിവാര്‍ പ്രവര്‍ത്തകരായി പരിണമിക്കും. പരിശീലനം തന്നെ ഇതിനാവും. സംഘടനയില്‍ ആളെക്കൂട്ടാനാണ് റിക്രൂട്ട്‌മെന്റെന്നും ആശങ്ക ഉയർത്തപ്പെട്ടു.

തൊഴിൽ അന്വേഷകർ കടുത്ത ഭീതിയിൽ

അ​ഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ പാസഞ്ചർ ട്രെയിനിന് ഉദ്യോ​ഗാർത്ഥികൾ തീയിട്ടു. രണ്ട് ബോ​ഗികൾ പൂർണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ​ഗുഹാവത്തി എക്സ്പ്രസിനാണ് പ്രതിഷേധക്കാർ തീയിട്ടത്. ഇതിനുപുറമേ ആര റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്. ലഖിസറായ് സ്റ്റേഷനിൽ വിക്രംശീല എക്സ്പ്രസും സമരക്കാർ കത്തിച്ചു. ഉത്തർ പ്രദേശിലെ ബലിയയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....