Monday, August 18, 2025

റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും ചരിത്രപരമായ വ്യത്യാസങ്ങൾ അറിഞ്ഞിരിക്കണം

റിപ്പബ്ലിക് ദിനം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി എങ്കിലും ഇന്ത്യ റിപ്പബ്ലിക് ആയിരുന്നില്ല. ബ്രിട്ടൻ്റെ കോളനി എന്നതില്‍ നിന്ന് മാറി ഇന്ത്യ ഒരു സ്വതന്ത്ര്യരാഷ്ട്രമായി മാറി. രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന നിലവിൽ വന്നിരുന്നില്ല. ജോര്‍ജ് ആറാമന്‍ രാജാവിനെ ആയിരുന്നു ഇന്ത്യയുടെ തലവനായി പ്രതിഷ്ഠിച്ചിരുന്നത്.

1950 ജനുവരി 26 നാണ് ഇന്ത്യ പുതുതായി എഴുതപ്പെട്ട ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായി മാറിയത്. സി രാജഗോപാലാചാരി ആയിരുന്നു ഗവര്‍ണര്‍ ജനറല്‍. ഭരണഘടന അംഗീകരിച്ചതോടെ ജനുവരി 26ന് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി ഡോ രാജേന്ദ്ര പ്രസാദ് സ്ഥാനമേല്‍റ്റു.

റിപ്പബ്ലിക് ദിന പരേഡ്

നമ്മുടെ രാജ്യത്തിന്റെ ശക്തിയും വീര്യവും പ്രദര്‍ശിപ്പിക്കുന്നതിനായി സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും ഉള്‍പ്പെടെ പരേഡാണ് റിപ്പബ്ലിക് ദിനത്തിലെ പ്രധാന ആകര്‍ഷണം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഘോഷയാത്രയും സംസ്‌കാരിക പ്രദര്‍ശനവും റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറുക പതിവാണ്

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 14നും 15നും ഇടയ്ക്കുള്ള ഒരു അര്‍ധരാത്രിയിലാണ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് രാജ്യം സ്വതന്ത്രമായത്.

നിരവധി മനുഷ്യർ ജീവന്‍ ബലികഴിച്ചും ത്യാഗങ്ങൾ സഹിച്ചും പൊരുതി നേടിയതാണ് കൊളോണിയൽ ശക്തികളിൽ നിന്നുള്ള സ്വാതന്ത്ര്യം. ത്യാഗങ്ങൾ ഓര്‍മിപ്പിക്കുന്നതിനും വര്‍ഷങ്ങള്‍ നീണ്ട സ്വാതന്ത്ര്യപ്പോരാട്ടത്തെ സ്മരിക്കുന്നതിനുമാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്യുന്നു. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ പതാക ഉയരുന്നു.

ഭരണഘടന തയാറാക്കിയത്

1947 ആഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ പ്രവിശ്യാ അസംബ്ലികള്‍ തെരഞ്ഞെടുത്ത ഒരു ഭരണഘടനാ അസംബ്ലി രാജ്യത്തിനായി ഒരു ഭരണഘടനയുടെ കരട് തയാറാക്കാന്‍ ആരംഭിച്ചു. ഡോ ബി ആര്‍ അംബേദ്കറെയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നത്. അംബേദകറെയാണ് നാം ഇന്ത്യന്‍ ഭരണഘടനയുടെ പിതാവെന്ന് വിളിക്കുന്നത്. കമ്മിറ്റി ഒരു കരട് ഭരണഘടന തയ്യാറാക്കി 1947 നവംബര്‍ 4 ന് ഭരണഘടനാ അസംബ്ലിക്ക് സമര്‍പ്പിച്ചു.

നിരവധി ആലോചനകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം നിയമസഭയിലെ 308 അംഗങ്ങള്‍ 1950 ജനുവരി 24ന് ഈ കരട് രേഖയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയെഴുത്ത് പകര്‍പ്പുകളില്‍ ഒപ്പുവച്ചു. രണ്ട് ദിവസത്തിന് ശേഷം അതായത് 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. അതേദിവസം ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി ഡോ രാജേന്ദ്ര പ്രസാദ് സ്ഥാനമേല്‍ക്കുകയും ചെയ്തു.

ആമുഖം പറയുന്നതും പ്രസക്തിയും

എന്താണ് ഭരണഘടനയുടെ ആമുഖം?

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളും തത്വവും തത്വശാസ്ത്രവും വിശദീകരിക്കുന്ന ആമുഖ പ്രസ്താവനയാണ് ഇത്. ഭരണഘടന എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അത് അധികാരം നേടുന്ന ഉറവിടം ഏതെന്നും ഭരണഘടന കൈവരിക്കാന്‍ ആഗ്രഹിക്കുന്നത് എന്തെല്ലാമെന്നും ആമുഖം സൂചിപ്പിക്കുന്നു.

ആമുഖം സൂചിപ്പിക്കുന്നത് എന്തെല്ലാം?

ഇന്ത്യയിലെ ജനങ്ങളായ നാം എന്ന് തുടക്കത്തില്‍ തന്നെ പ്രസ്താവിക്കുക വഴി ഭരണഘടന വരുന്നത് ജനങ്ങളില്‍ നിന്നാണെന്നും അവരുടെ അധികാരത്തിലാണ് ഭരണഘടന നിലകൊള്ളുന്നതെന്നും ആമുഖം സ്ഥാപിക്കുന്നു. പരമാധികാരം, സെക്കുലര്‍, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ തത്വശാസ്ത്രങ്ങളാണ് ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്ക്കുന്നത്.

949 ഒക്ടോബര്‍ 17നാണ് ഭരണഘടനാ അസംബ്ലി ആമുഖവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1946 ഡിസംബര്‍ 13ന് ഭരണഘടനാ അസംബ്ലിയില്‍ തയാറാക്കിയ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരണഘടനയുടെ ആമുഖം. ഇത് 1947 ജനുവരി 22ന് അസംബ്ലി അംഗീകരിക്കുകയും 1949 നവംബര്‍ 26ന് ഇത് സ്വീകരിക്കുകയും ചെയ്തു. 1950 ജനുവരി 26നാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....