Tuesday, August 19, 2025

നിപ തന്നെ, കനത്ത ജാഗ്രതാ നിർദ്ദേശം

കഴിഞ്ഞ ദിവസം കോഴിക്കോട്  മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ  മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാല് പേരുടെ പരിശോധനാ ഫലം കൂടെ വരാനുണ്ട്.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ ലഭിച്ചതുകൊണ്ട്  ജില്ലയില്‍ വലിയ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത് നാലാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി രണ്ട് തവണയും എറണാകുളത്ത് ഒരു തവണയുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ഓഗസ്റ്റ് 30നാണ് ആദ്യമായുള്ള അസ്വാഭാവിക മരണം സംഭവിച്ചത്. തിങ്ങളാഴ്ചയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവില്‍ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. പത്ത് മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....