അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നാസയിൽ പുതിയ ഡയറക്ടറേറ്റ്. ഇതിനുള്ള തീരുമാനമായതായി നാസ മേധാവി ബില്‍ നെല്‍സൺ അറിയിച്ചു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളാണ് പഠിക്കുക. അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനന്‍ -യുഎപി എന്നാണ് അജ്ഞാതമായ ഈ പറക്കും തളികളെ വിശേഷിപ്പിക്കുന്നത്.
ഇതിനായി The National Aeronautics and Space Administration 2022 ൽ ചുമതലപ്പെടുത്തിയ വിദഗ്ദ സംഘത്തില്‍ 16 പേർ ഉണ്ടായിരുന്നു. യുഎപി കളെ കുറിച്ചുള്ള വിവര ശേഖരണത്തിനായുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കണം എന്നും ഈ വിദഗ്ദ സംഘത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഗവേഷണങ്ങള്‍ക്ക് പുതിയ മേധാവിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഡയറക്ടറുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
മെക്സിൻ ജേർണലിസ്റ്റും ഗോളാന്തര ജീവിവർഗ്ഗങ്ങളെ കുറിച്ചുള്ള ഗവേഷനകുമായ ജെയിം മൌസൻ കഴിഞ്ഞ ദിവസം അന്യഗൃഹ ജീവിയുടെത് എന്ന പേരിൽ മെക്സിക്കൻ ഗവൺമെൻ്റ് പ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച വസ്തു സംബന്ധിച്ച് ഇതിനിടെ വിവാദം ഉയർന്നു. 1000 വർഷം മുൻപ് ഭൂമിയിൽ എത്തിയത് എന്ന് വിശദീകരിക്കുന്ന വിചിത്ര ആകാരമുളള വസ്തുവാണ് പ്രദർശിപ്പിച്ചത്. എന്നാൽ ഇത് സത്യമെങ്കിൽ എന്തുകൊണ്ട് പഠനത്തിനായി ലഭ്യമാക്കുന്നില്ല എന്ന് ശാസ്തജ്ഞർ ചോദ്യം ഉന്നയിച്ചു.
സത്യമോ മിഥ്യയോ ഇനിയും ഉറപ്പില്ല
അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട് അഥവാ യുഎഫ്ഒ എന്നും പൊതുവില്‍ ഇത്തരം അജ്ഞാത വസ്തുക്കള്‍ അറിയപ്പെടാറുണ്ട്. ഈ വിഷയത്തില്‍ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ദ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകള്‍ക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ബില്‍ നെല്‍സണ്‍ പറയുന്നു.
ഈ പ്രപഞ്ചം എത്രവലുതാണ് എന്ന് എനിക്ക് പറയാനാവില്ല. ആ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്ന് വിശ്വസിക്കുന്നുവോ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ ‘വിശ്വസിക്കുന്നു’ എന്നായിരിക്കും തന്റെ മറുപടി എന്ന് നാസ മേധാവി നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ മറ്റ് ഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഭൗതിക ശാസ്ത്രം മുതല്‍ ആസ്‌ട്രോ ബയോളജിയില്‍ വരെ വിദഗ്ദരായവര്‍ അടങ്ങുന്ന സംഘമാണ് യുഎപികളെ കുറിച്ച് പഠിച്ചത്. കണ്ടെത്തിയ യുഎപികള്‍ അന്യഗ്രങ്ങളില്‍ നിന്നുള്ളതാണ് എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ നാസയുടെ വിദഗ്ദ സമിതിക്ക് സാധിച്ചിട്ടില്ല.
നാസയുടെ നേരത്തെ നിയമിച്ച സമിതി നൽകിയ റിപ്പോർട്ട് ചുരുക്കം
Here’s what all NASA’s UAP panel found
- The panel was unable to definitively determine the nature of the UAPs it investigated.
- The panel found that the majority of UAP reports could be attributed to known objects or phenomena, such as balloons, drones, or aircraft.
- However, the panel also found that a small number of UAP reports could not be explained by known phenomena.
They concluded that there is no evidence to suggest that the UAPs it investigated are extraterrestrial in origin.- It recommended that Nasa develop a standardized system for collecting and analyzing UAP data.
- The UAP team also recommended that Nasa use artificial intelligence and other technologies to improve its understanding of UAPs.
- The team emphasised the importance of transparency and collaboration in the study of UAPs.
- They also acknowledged the public’s interest in UAPs and pledged to keep the public informed of its findings.
- They also called for increasing funding for UAP research, developing better methods for collecting and analysing UAP data, working with other government agencies and international partners to study UAPs and educating the public about UAPs
- The panel’s report is a significant step forward in the scientific study of UAPs, and will help to guide future research into these mysterious phenomena.