കേരളത്തില്‍ ആണവ വൈദ്യുത നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാനസര്‍ക്കാര്‍. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ആവശ്യം മുന്നോട്ടുവച്ചു.
തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ സാധ്യതയാണ് തേടുന്നത്. രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലും തോറിയത്തെക്കുറിച്ച് കേരളം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍നിന്ന് ഖനനം ചെയ്തെടുക്കുന്ന തോറിയം കല്‍പാക്കത്തെ ആണവ കേന്ദ്രത്തില്‍ എത്തിക്കുന്നതിൻ്റെ സാധ്യതകളാണ് കേരളം പരാമര്‍ശിച്ചത്. ഇതിന് കേന്ദ്ര ഊര്‍ജ മന്ത്രാലയവും അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
ഇപ്പോൾ ലോകത്തെ ഭൂരിപക്ഷ ന്യൂക്ലിയർ പവർ പ്ലാൻ്റുകളും യുറേനിയം അധിഷ്ഠിതമാണ്. യുറേനിയം 233 ഇറക്കുമതിക്ക് രാജ്യത്തിന് പരിമിധിയുണ്ട്. വെറ്റ് വുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോറിയത്തിലേക്ക് മാറിയാൽ ഇന്ത്യയ്ക്ക് സന്തമായ സാധ്യത തുറക്കലാവും. BARC ഇപ്പോൾ 300 MW ശേഷിയുള്ള Advanced Heavy Water Reactor (AHWR) വികസിപ്പിച്ചിട്ടുണ്ട്.
തോറിയം എന്ന അനന്ത സാധ്യത

ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. മൊത്തം ഇന്ത്യയിലെ നിക്ഷേപം എട്ട് ലക്ഷം ടൺ വരെയാണ് ലോകത്തില്‍വച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണൽ കേരളത്തിലേതാണ്. ഇത് വേര്‍തിരിച്ചെടുത്ത് കല്‍പ്പാക്കം ആണവ നിലയത്തില്‍ എത്തിക്കാനായാൽ പോലും കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാകും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍പ്പാക്കം ആണവ നിലയത്തിന് കേരളത്തില്‍ നിന്നുള്ള തോറിയം സഹായകമാകും എന്ന സാധ്യതയും തേടുന്നുണ്ട്.