കനത്ത മഴയിൽ ചെന്നൈ നഗരം മുങ്ങി. പ്രധാന റോഡുകൾ എല്ലാം വെള്ളത്തിലാണ്. സുരക്ഷ കരുതി പുറത്തിറങ്ങുത് വിലക്കി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾ ഭക്ഷണത്തിന് പോലും ബുദ്ധമുട്ടുകയാണ്.
പ്രളയദുരിതത്തിൽ മരണം അഞ്ചായി. മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച അർധരാത്രിവരെ മഴ ശക്തമായി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
വേളാച്ചേരിയിൽ കെട്ടിടം തകർന്നാണ് മൂന്നുപേർ മരിച്ചത്. രാവിലെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ചെന്നൈയിൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറിയനിലയിലാണ്. ഒറ്റപ്പെട്ട് താമസിക്കുന്ന പലരും ഭക്ഷണത്തിനടക്കം പ്രയാസപ്പെടുകയാണ്. ഭക്ഷണ പാനീയ കടകൾക്ക് പുറമെ പലവ്യഞ്ജന സാധനങ്ങൾ പോലും കിട്ടാനില്ല. കേരത്തിൽ നിന്നുള്ളത് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട ജോലി ചെയ്യുന്നവർ പ്രതിസന്ധിയിലാണ്.
ഇനിയും എത്രത്തോളം വെള്ളം ഉയരും എന്നതിൽ വ്യക്തതയില്ല. രാത്രിയിലും മഴ ശക്തിയാർജ്ജിച്ചാൽ വെള്ളം ഇനിയും ഉയർന്നേക്കാം. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് നൽകിയിട്ടുണ്ട്.
റെയിൽവേ ട്രാക്കുകളിലും വിമാനത്താവളങ്ങളിലും യാത്രാമാർഗങ്ങൾ നിലച്ചു. ചെന്നൈയിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി. വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിവരെ വിമാനത്താവളം അടച്ചിട്ടു. നേരത്തെതന്നെ വിവിധ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളം അടച്ചിട്ടത്. റോഡുകളും വെള്ളക്കെട്ടിലായതോടെ വാഹനങ്ങൾക്കും നിരത്തിലിറങ്ങാൻ സാധിക്കാതെയായി.
മിഷോങ് ചുഴലിക്കാറ്റ് നിലവിൽ ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കൻ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ചെന്നൈയിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള നോർക്ക പബ്ലിക് ഹെൽപ്പ് ലൈൻ നമ്പറുകൾ: 9176681818, 9444054222, 9790578608, 9840402784, 9444467522,