ജാനകിക്കാട്ടിൽ കാട്ടുപന്നികൾ ചത്തത് നിപ അല്ല ആഫ്രിക്കൻ പന്നിപ്പനി

ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്ക് നിപയുമായി ബന്ധമില്ല. ഇവയെ ബാധിച്ചത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനടുത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത്‌. ഇത് വലിയ ആശങ്കയുയര്‍ത്തിയിരുന്നു. നിപയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്താണ് പന്നികൾ കൂട്ടത്തോടെ ചത്തത്. തുടര്‍ന്ന് പന്നികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

അനിമൽ ഡിസീസ്‌ കൺട്രോൾ പ്രോജക്ടിൽനിന്ന്‌  ഡോക്‌ടർമാരടങ്ങുന്ന സംഘമാണ്‌  മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്‌.   ജാനകിക്കാട്ടിൽ  കണ്ട രണ്ട്‌ കാട്ടുപന്നികളുടെ ജഡം ചീഞ്ഞളിഞ്ഞതിനാൽ സ്രവ പരിശോധന നടത്താനായില്ല. നാലാംകണ്ടിയിൽ കണ്ടെത്തിയ  പന്നിയുടെ ജഡത്തിന്‌ ഒരുമാസത്തെ പഴക്കമുണ്ടായിരുന്നു. ശരീരം അഴുകിയതിനാൽ സ്രവം എടുക്കാനായില്ല. മരുതോങ്കരയ്‌ക്കടുത്ത്‌  കണ്ടെത്തിയ പന്നിയുടെ ജഡവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്ന് ഫാമുകളിൽ നിന്നാണ് സ്രവം ശേഖരിച്ചത്.

നിപ ബാധിച്ച് ഒരാൾ മരിച്ച കള്ളാട് നിന്നും അഞ്ച് കിലോ മീറ്റർ വ്യത്യാസത്തിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത് എന്നതാണ് ആശങ്ക പരത്തിയത്.  

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...