Sunday, August 17, 2025

വെളുക്കാൻ തേച്ച ക്രീമുകൾ കാരണം വൃക്ക രോഗം; കുത്തക കമ്പനികൾക്ക് വേണ്ടിയുള്ള കഥയോ കാര്യമോ

 ചർമം വെളുപ്പിക്കാൻ ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് വൃക്കരോഗം ബാധിച്ചതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ ഡോക്ടർമാർ കണ്ടെത്തിയതായുള്ള വാർത്തയിലെ യാഥാർത്ഥ്യം എന്താണ്.

ചില ക്രീമുകളിൽ രസവും കറുത്തീയവും ഉൾപ്പെടെയുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്ന കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളുടെ റിപ്പോർട്ടാണ് ഈ കാമ്പയിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. സൌന്ദര്യ വർധക വസ്തുക്കളിൽ ഇവയെല്ലാം ഉണ്ട്. എന്നാൽ ഉന്നത ബ്രാൻ്റുകൾ അല്ലാത്തവ ഉപയോഗിച്ചവർക്കാണ് പ്രശ്നം എന്നാണ് ഇപ്പോൾ വിവരിക്കുന്നത്. ഉന്നത ബ്രാൻ്റുകളിൽ ഇവ ഇല്ലെന്നതിന് അവയുടെ കവറിൽ നൽകിയ വിവരങ്ങളിലുള്ള വിശ്വാസം അടിസ്ഥാനമാക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഇല്ല

ജില്ലാ മെഡിക്കൽ ഓഫീസറും ഡ്രഗ് കൺട്രോൾ വിഭാഗവും ഇത് പഠിക്കുന്നുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. നിരീക്ഷണങ്ങളോ കണ്ടെത്തലോ ഒന്നും പുറത്ത് വന്നിട്ടില്ല. ത്വക് വഴി രാസ വസ്തുക്കൾ ശരീരം ആഗരണം ചെയ്യുന്നതിന് പരിധിയുണ്ട്. പുറമെ പുരട്ടുന്ന ക്രീമുകൾ സംബന്ധിച്ചാണ് ഇപ്പോൾ വാർത്ത വന്നിട്ടുള്ളത്.

കണ്ടെത്തൽ ശരിയാണെങ്കിൽ ഗുരുതരമായ സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ് എന്നാണ് വിവരണം.

വമ്പൻ പരസ്യം നൽകി വിപണി പിടിക്കുന്നവർ മാത്രമോ കറുത്തീയം ചേർക്കാത്തത്

വമ്പൻ കമ്പനികൾ കവറിൽ അവയിലെ ചേരുവകളുടെ അളവ് നൽകുന്നുണ്ട് എന്നതു മാത്രമാണ് അവരെ ഈ റിപ്പോർട്ടിൽ നിന്നും ഒഴിച്ച് നിർത്തുന്നത്. ഇത്തരം കമ്പനികളുടെ പ്രൊഡക്ടും യഥാർത്ഥത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്. ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിയുടെ പൌഡറിൽ ആസ്ബറ്റോസ് അംശ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വമ്പൻ പിഴ നൽകേണ്ടി വന്ന സംഭവം ഉണ്ട്. പതിറ്റാണ്ടുകൾ മാർക്കറ്റിൽ വിറ്റഴിഞ്ഞ പ്രെഡക്ടാണ്. 47000 കേസുകളാണ് ഇതിൻ്റെ പേരിൽ ഉണ്ടായത്.

വാർത്തയിൽ പറയുന്ന കാര്യങ്ങൾ

പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല.

ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു.

പിന്നീട് ഇരുപത്തൊന്‍പതുകാരന്‍കൂടി സമാനലക്ഷണവുമായി വന്നു. ഇയാള്‍ രണ്ടുമാസമായി ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവന്‍ രോഗികളെയും വരുത്തി.

ഇതില്‍ എട്ടുപേര്‍ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫെയ്സ്‌ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസനും ഡോ. രഞ്ജിത്ത് നാരായണനും വ്യക്തമാക്കുകയുണ്ടായി.

പരിശോധനയില്‍ മെര്‍ക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തുകയായിരുന്നു. ഉപയോഗിച്ച ക്രീമുകളില്‍ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകള്‍ സംബന്ധിച്ചോ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

കേരളം ഏറ്റവും വലിയ കൺസ്യൂമർ വിപണി

സൌന്ദര്യ വർധക വസ്തുക്കൾ ഉൾപ്പെടെ ഇത്തരം പ്രോഡക്ടുകളുടെ ഏററവും വലിയ വിപണിയാണ് കേരളം. അവിടെ പുതിയ ഉല്പന്നങ്ങളും കമ്പനികളും കടന്നു വരുന്നത് വലിയ ഭീഷണിയാണ്. നിലവിലുള്ള കമ്പനികളുടെ പരീക്ഷണ ശാലയുമാണ് കേരളം. കേരള വിപണി സ്വീകരിച്ചു കഴിഞ്ഞാൽ ഇന്ത്യ മുഴുവൻ വിപണന സാധ്യത തേടാം എന്നൊരു ബിസിനസ് ടാക് തന്നെയുണ്ട്.

കേരളത്തിലെ ഉപഭോക്തൃ പ്രസ്ഥാനവും സംഘടനകൾ തന്നെയും നമാവശേഷമായി പോയിട്ടുണ്ട്. ഇപ്പോൾ ഉന്നത കമ്പനികളുടെ വിപണി നന്ത്രങ്ങൾ യഥേഷ്ടം വിറ്റഴിയുന്ന സാഹചര്യമാണ്. മാറു വന്ന സർക്കാരുകളും ഉപഭോക്തൃ സംവിധാനങ്ങളെ തകർക്കുന്നതിൽ മൌനം പാലിച്ച സാഹചര്യമാണ്. വമ്പൻ പരസ്യ ദാതാക്കളുമാണ് ഇത്തരം കമ്പനികൾ. കോടികളാണ് അവർ പത്രമാധ്യമങ്ങളിൽ ചിലവഴിക്കുന്നത്.

വിപണിയിലെ കളികൾ ക്ലിക്കുകൾ

ഒരു കാലത്ത് ബേബി പൌഡറുകൾ വ്യാപകമായി കുഞ്ഞുങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് ഒരു നിശ്ചിത കമ്പനിയുടെ ഓട് സ് മുതിർന്നവർക്ക് എഴുതിക്കൊടുക്കാൻ നിർദ്ദേശമുണ്ടായത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ചൈന പാക്കിസ്ഥാൻ തുർക്കി മലേഷ്യ എന്നിങ്ങനെ രാജ്യങ്ങളിൽ നിന്നും എത്തുന്ന ക്രീമുകൾ എന്നാണ് ഇപ്പോൾ രോഗകാരിയായി വിവരിക്കുന്നവ വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തെ ക്രിത്രിമ അരി, ക്രിത്രിമ മുട്ട എന്നിങ്ങനെ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത സംഭവം ഉണ്ടായിരുന്നു. ഈയടുത്ത കാലത്ത് വിപണി കീഴടക്കിയ പതഞ്ജലിയുടെ ഉല്പന്നം തന്നെയും ചില അതിശയോക്തിയ കലർത്തിയ പ്രചാരണവുമായി വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ചത് പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. സമാനമായ കേവല പ്രചാരണം മാത്രമാണോ നടക്കുന്നത് എന്ന് തെളിയിക്കേണ്ട ബാധ്യത സർക്കാർ സംവിധാനങ്ങൾക്കാണ്.

വിപണിയിലെ കമ്പനികളുടെയും അവരുടെ പരസ്യങ്ങളാൽ നിലനിന്ന് പോകുന്നവരുടെയും പ്രചാരണ വേലയാണോ. അങ്ങിനെ എങ്കിൽ ജനങ്ങളെ മുഴുവൻ ആശങ്കയിലും കടുത്ത ഭയത്തിലുമാക്കുന്ന ഇവയുടെ പിന്നിലെ പ്രേരണ എന്താണ് എന്ന് കണ്ടെത്തേണ്ടതുണ്ട്. എന്തായാലും ഡോക്ടർമാർ കണ്ടെത്തി എന്നു പറയുന്ന വസ്തുത അവഗണിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാരിന് കീഴിൽ ഇതിന് ശക്തവും ശാസ്ത്രീയവുമായ സംവിധാനം ഉണ്ടെന്നിരിക്കെ അതുവഴിയുള്ള പരിശോധനയും പഠനവും ആവശ്യമാണ്.

ജൈവം, ആയൂർ വേദം, പാരമ്പര്യം എന്ന പുതു വിപണന തന്ത്രങ്ങൾ

പൊതുവെ സൌന്ദര്യ വർധക വസ്തുക്കളുടെ കാര്യത്തിൽ ഇത്തരം പരാതികളും പ്രശ്നങ്ങളും പല ഘട്ടങ്ങളിലായി നിലനിൽക്കുന്നുണ്ട്. ഇതിനെതിരാ ജനങ്ങളുടെ കരുതലിനെ മുതലെടുത്താണ് ചിലർ ആയുർവേദം പാരമ്പര്യ വൈദ്യം, ജൈവം എന്നിങ്ങനെ പുതിയ പദാവലികൾ ഉപയോഗിച്ച് വിപണി പിടിക്കുന്നത്. ഏത് വസ്തുവിൻ്റെയും അടിസ്ഥാനം അതിൻ്റെ രാസഘടനയാണ്. ആയുർ വേദം എന്ന ലേബൽ നൽകിയാൽ ലെഡ് ഇല്ലാതാവുന്നില്ല. മെർക്യൂറിയെ പുറത്താക്കാനും ആവില്ല. പല പാരമ്പര്യ മരുന്നുകളും ഇത്തരം ശാസ്ത്രീയ പരിശോധയുടെ ഫലമായി നിർധാരണം ചെയ്തെടുത്തവയുമല്ല. കിഡ്നിയും ലിവറും ശ്വസാകോശവും എല്ലാമായി ബന്ധപ്പെടുത്ത സൈഡ് ഇഫക്ടുകൾ ആരോപിക്കപ്പെടുന്നുമുണ്ട്.

ഏറ്റവും വലിയ പരസ്യം നൽകുന്ന കമ്പനിയാണ് മികച്ചത്. ഏറ്റവം താരമൂല്യമുള്ള സിനിമാ സ്റ്റാറുകൾ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല. കോർപ്പറേററ് സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾ വേഗത്തിൽ വിറ്റഴിയുകയും പരസ്യ തുക കൂടി പെട്ടെന്ന് മുതലാക്കി എടുക്കുകയും ചെയ്യുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള അടിയന്തിര നടപടി ആവശ്യമാണ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....