മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടർന്ന് ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. ഇംഫാലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നാണ് അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ആശങ്ക മുൻനിർത്തിയാണ് വ്യോമപാത അടച്ചത്. വ്യോമപാത അടച്ചത്തോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. പുറപ്പെടാനിരുന്ന മൂന്ന വിമാനങ്ങൾ മൂന്നു മണിക്കൂറോളം റൺവേയിൽ തങ്ങി. രണ്ട വിമാനങ്ങൾ ഇറങ്ങാനാവാതെ വന്നു.
മൂന്നു മണിക്ക് ബോർഡിങ് പൂർത്തിയാക്കിയവർ വൈകി ആറുമണിക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. ഇതിൽ പലരും വിമാനത്തിന് അകത്ത് തന്നെ കുരുങ്ങി. അതിർത്തി സംസ്ഥാനമാണ് മണിപ്പൂർ. മ്യാൻമാറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. ഇതിനിടയിൽ സംസ്ഥാനത്തിന് അകത്തും അനിയന്ത്രതമായ അടിയന്തിരാവസ്ഥ നിലനിൽക്കയാണ്.

ചില ഇൻകമിംഗ് വിമാനങ്ങൾ ഇംഫാൽ വ്യോമാതിർത്തിയിൽ നിന്ന് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ആയിരത്തോളം യാത്രക്കാർ ഇതു കാരണം അനിശ്ചിതത്വത്തിലായി. മണിപ്പൂരിൽ കലാപം തുടരുന്നതിനിടെ ഇന്റർനെറ്റ് നിരോധനം നവംബർ 23 വരെ നീട്ടിയിരിക്കയാണ്.