താനൂർ ബോട്ടപകടം, മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ തുറന്നു പറഞ്ഞ സി ഇ ഒയുടെ കസേര തെറിച്ചു

താനൂർ ബോട്ടപകടത്തിന് പിന്നാലെ തുറമുഖമന്ത്രിയുടെ ഓഫിസിലെ ഇടപെടൽ സംബന്ധിച്ച് തുറന്നു പറഞ്ഞ മാരിടൈം സിഇഒയുടെ കസേര തെറിച്ചു. സിഇഒ സ്ഥാനത്ത് നിന്ന് ടിപി സലിംകുമാറിനെയാണ് മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനാണ് പകരം ചുമതല.

അറ്റലാന്റിക് ബോട്ടിന്റെ രജിസ്‌ട്രേഷൻ അപേക്ഷ പരിഗണിക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത് ഇടപെട്ടുവെന്നായിരുന്നു അന്ന് സിഇഒ വെളിപ്പെടുത്തിയത്. വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മറ്റുമായിരുന്നു അൻവർ സാദത്തിന്റെ ആവശ്യം. എന്നാൽ നിയമപരമായി തന്നെ ഇത് നടക്കുന്ന കാര്യമായിരുന്നു. ആവശ്യം പരിഗണച്ചല്ല അല്ലാതെ നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങി ഇത് ചെയ്തിരുന്നുവെന്നാണ് അന്ന് മൊഴിയിൽ നൽകിയത്.

താനൂർ ബോട്ടപകടത്തിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതിൽ ആക്ഷേപം ഉയർന്നിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...