Saturday, August 16, 2025

നിപയിലും രാഷ്ട്രീയം, സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി, കേരളത്തെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് സംസ്ഥാനം

നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൂണൈ വൈറോളജി ഇൻസ്റ്റ്റ്റ്യൂട്ടിൻ്റെ സ്ഥിരീകരണം പ്രഖ്യാപിച്ചു എങ്കിലും കേരളത്തെ ഔദ്ധ്യോഗികമായി അറിയിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന്‌ രോഗ വിവരം സ്ഥിരീകരിച്ച് കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ പ്രസ്താവന മാത്രമാണ് അടിസ്ഥാനം.

നിപ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിസ്സഹായയായി അറിയിച്ചിരുന്നു. കോഴിക്കോട് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവർ ഔദ്ധ്യോഗിക അറിയിപ്പ് ലഭിച്ചില്ല എന്ന് അറിയിച്ചത്.

കേരളത്തിൽ പരിശോധന നടത്താൻ രണ്ട് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. എന്നാൽ കേരളത്തിൽ ഇത് സംബന്ധിച്ച് രോഗ പ്രഖ്യാനവും അന്തിമ വിവരവും പ്രഖ്യാപിക്കാൻ കഴിയില്ല. എൻ ഐ ഡി പൂനയാണ് ഇതിന് ഉത്തരാവാദിത്തപ്പെട്ട കേന്ദ്രം. അവരുടെ ടെസ്റ്റ് റിപ്പോർട്ട് കേരളത്തിന് ഇതുവരെ കൈ മാറിയില്ല. എന്നാൽ കേന്ദ്ര മന്ത്രി ഇത് പ്രഖ്യാപിക്കയും ചെയ്തു. എൻ ഐ ഡി പൂനയിൽ നിന്നും പരിശോധന പൂർത്തിയായില്ല എന്ന നിലപാടാണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വിശദീകരിച്ചത്.

ആശയ കുഴപ്പമില്ല, നടപടി തുടങ്ങി

രോഗം സംബന്ധിച്ച് ആശയ കുഴപ്പമില്ല എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കേരളത്തിൽ രോഗം സ്ഥിരീകരിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങി. ഇനിയും പൂണൈയിൽ നിന്നുള്ള അന്തിമ ഫലം പ്രതീക്ഷിക്കയാണ്.

കേന്ദ്രം സംഘം എത്തുന്നു, 168 പേർ സമ്പർക്ക പട്ടികയിൽ

നിപ സാഹചര്യത്തിൽ കേന്ദ്രസംഘം ബുധനാഴ്ച കേരളത്തിലെത്തുമെന്ന്‌ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇവർക്കുപുറമെ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റും ചെന്നെെ ഐ.സി.എം.ആറിൽ നിന്നുള്ള സംഘവും സംസ്ഥാനത്തെത്തും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പർക്കപ്പട്ടികയിൽപ്പെട്ട 168 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആദ്യ രോഗിയുമായി സമ്പർക്കപ്പട്ടികയിലുള്ളത് 158 പേരാണ്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ രോഗിയുമായി അടുത്ത് ഇടപഴകിയവരും.

മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്കപ്പട്ടികയിലാണ് ബാക്കിയുള്ള പത്ത് പേർ. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള നൂറിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിശോധനയ്ക്കയച്ച രണ്ട് പേരുടെ ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അറിയിച്ചതായും മന്ത്രി പറഞ്ഞു. മൃ​ഗസംരക്ഷണവകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ മേഖലയിൽ വവ്വാലുകളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സർവേ നടത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗലക്ഷണമുള്ളവർ ഹെൽപ് ലൈനുമായി ബന്ധപ്പെടണം. കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....