ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലെന്ന് സർക്കാർ കണക്കുകൾ. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ഡാറ്റ പ്രകാരം ദളിതർക്കും ആദിവാസികൾക്കുമെതിരെ കഴിഞ്ഞ വർഷം ഏറ്റവുമധികം അതിക്രമങ്ങൾ നടന്നത് ഉത്തർ പ്രദേശിലാണ്. രണ്ടാം സ്ഥാനത്ത് രാജസ്ഥാൻ ആണ്. മൂന്നാം സ്ഥാനത്ത് മധ്യപ്രദേശ്.
അതിക്രമങ്ങൾ ഏറ്റവും അധികം ഹിന്ദി ഹൃദയഭൂമിയിൽ
കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 57,428 കുറ്റകൃത്യങ്ങളാണ് ദളിതർക്കെതിരെ നടന്നത്. ഇതിൽ ഉത്തർ പ്രദേശിൽ മാത്രം 15,368 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമതുള്ള രാജസ്ഥാനിൽ 8,752 കുറ്റകൃത്യങ്ങളും മധ്യപ്രദേശിൽ 7,733 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു. നാലാം സ്ഥാനത്തുള്ള ബീഹാറിൽ റിപ്പോർട്ട് ചെയ്തത് 6,509 കേസുകളാണ്.
ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മധ്യപ്രദേശ് ആണ് ഒന്നാമത്. 2979 കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാൻ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്.
ദലിത് പീഡനങ്ങളിൽ വർഷങ്ങളായി മുന്നിൽ

കഴിഞ്ഞ അഞ്ച് വർഷത്തിനകം- 2018 മുതൽ 1.9 ലക്ഷം കേസുകളാണ് ദളിത് ആക്രമണങ്ങളിൽ റിജിസ്ത്ര് ചെയ്യപ്പെട്ടത്. ഇതിൽ തന്നെ 49, 613 കേസുകളും ഉത്തർ പ്രദേശിലാണ്. 11,924 in 2018, 11,829 in 2019, 12,714 in 2020, and 13,146 in 2021 എന്നിങ്ങനെയാണ് നാലു വർഷത്തെ കണക്ക്. ബി എസ് പി എംപി ഗിരീഷ് ചന്ദ്രയുടെ ചോദ്യത്തിന് ഉത്തരമായി നാഷണൽ ക്രൈം റോക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പാർലമൻ്റിൽ വെളിപ്പെടുത്തിയതാണ് ഇത്.
ദലിതുകൾക്ക് എതിരായ ആതിക്രമങ്ങളിൽ ഇനിയും 70,818 കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ദളിതുകൾക്ക് എതിരായ അതിക്രമങ്ങളിൽ ശിക്ഷിക്കപ്പട്ടത് 27,754 പേർ മാത്രമാണ്. ആദിവാസികൾക്ക് എതിരായ അതിക്രമങ്ങളിൽ 4.6 ശതമാനം വർധനവും ഉണ്ടായി. ഇവയെല്ലാം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട കേസുകൾ മാത്രമാണ്.