ഇന്ത്യ എന്നത് നരേന്ദ്ര മോദിയും ബി.ജെ.പിയും അല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി, രാജ്യത്തെ സ്വതന്ത്ര സംവിധാനത്തെ ബി.ജെ.പിയും ആർ.എസ്.എസും തകർക്കുകയാണെന്ന കാര്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വ്യക്തമാക്കി.
‘പ്രധാനമന്ത്രിയും ബി.ജെ.പിയും ആർ.എസ്.എസും വിചാരിക്കുന്നത് അവരാണ് ഇന്ത്യ എന്നാണ്. എന്നാൽ, പ്രധാനമന്ത്രി രാജ്യത്തെ ഒരു പൗരൻ മാത്രമാണ്. പ്രധാനമന്ത്രിയേയും ആർ.എസ്.എസിനേയും ബി.ജെ.പിയേയും വിമർശിക്കുന്നത് രാജ്യത്തിനെതിരായ വിമർശനമായി കാണേണ്ടതില്ല’,
അതേസമയം, ഇന്ത്യയിലെ സ്വതന്ത്രമായ ഒരു സംവിധാനത്തെ വിമർശിക്കുക എന്നത് ഇന്ത്യയെ വിമർശിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.