വെള്ളമില്ല, ഗംഗാ വിലാസ് ക്രൂയിസ് നദിയിൽ ഉറച്ചു; യാത്രയിൽ മാറ്റമില്ലെന്ന് വാട്ടർവേയ്സ് അതോറിറ്റി

ഇന്ത്യയുടെ ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഗംഗാ വിലാസ് ബിഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകൾക്കിടയിലാണ് നിഷേധം. ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(ഐഡബ്ല്യുഎഐ).’മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ വിലാസ് പട്‌നയിലെത്തിയിട്ടുണ്ട് എന്നാണ് അണിയിപ്പ്.

യാത്രപുറപ്പെട്ടതിൻ്റെ മൂന്നാം നാൾ തന്നെ ഗംഗാനദിയിലെ വേലിയിറക്കത്തിൽ കപ്പൽ കുടുങ്ങുയായിരുന്നു. ദ്രുതകർമ്മ സേന എത്തിയാണ് കപ്പലിൽ നിന്നും യാത്രക്കാരെ ചെറു ബോട്ടുകളിൽ കയറ്റി പുറത്തെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കൊണ്ടു പോയത്.

ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുള്ള യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു. ഗംഗാനദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കപ്പല്‍ ആഴമേറിയ ഭാഗത്ത് നങ്കൂരമിട്ടശേഷം യാത്രികരെ ബോട്ടുകളില്‍ ചിരാന്ദ് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബിഹാറിലെ ഛപ്രയിലാണ് കപ്പല്‍ ഇപ്പോഴുള്ളത്.

ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗംഗ, മേഘ്‌ന, ബ്രഹ്മപുത്ര നദികളിലൂടെ 51 ദിവസത്തിനുള്ളില്‍ 3,200 കിലോമീറ്ററാണ് നൗക സഞ്ചരിക്കുക. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ക്രൂയിസിൽ ഒരു ദിവസത്തെ തുക 25000 രൂപയാണ്. 18 സ്യൂട്ടുകളിലായി 80 യാത്രക്കാർക്ക് സഞ്ചരിക്കാം. 15 ദിസവം ബംഗ്ലാദേശ് വഴിയാണ് ക്രൂയിസ് കടന്നു പോവുക. വരാണസി ദിബ്രുഗർ റൂട്ടിലായി രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ്. 3200 കിലോ മീറ്ററാണ് സഞ്ചരിക്കേണ്ടത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...