ആദിവാസി യുവാവ് മെഡിക്കൽ കോളിജിൽ ജീവനൊടുക്കും മുൻപ് പലതവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു, പക്ഷെ…

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം ജീവനൊടുക്കുന്നതിന് മുൻപ് ആദിവാസി യുവാവ് വിശ്വനാഥൻ പലതവണ പൊലീസിനെ വിളിച്ചിരുന്നു.  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുന്‍പ് എമർജൻസി നമ്പറിൽ സഹായം തേടിയെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. ഇതിനുമുന്‍പ് മൂന്നുതവണയാണ് വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചത്.

കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥന്‍ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. ഇതിൻ്റെ കാരണം അറിയില്ല. തിരുവന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ എത്തിയത്. ആള്‍ക്കൂട്ടത്തില്‍ അപമാനിതനായതിനാല്‍ പോലീസ് സഹായം തേടി വിളിച്ചതാവാം എന്ന അനുമാനത്തിലാണ് പോലീസ്.

തൊട്ടടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താന്‍ വയനാട്ടിലാണ് അന്വേഷണ സംഘം നിലവില്‍ ഉള്ളത്. വിശ്വനാഥന്‍ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഫെബ്രുവരി 9-ന് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചതായി കുടുംബം പരാതിപ്പെട്ടിരുന്നു. അന്നുതന്നെ കാണാതായ വിശ്വനാഥനെ പിറ്റേന്ന് മെഡിക്കല്‍ കോളേജിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...