രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിൻ്റെ കുത്തകയല്ല. രാജീവും ഇന്ദിരയും മരിച്ചത് സാധാരണ അപകടത്തിലെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രി. ബി.ജെ.പി. നേതാവു കൂടിയായ ഗണേഷ് ജോഷിയുടേതാണ് വിവാദ പ്രസ്താവനം. രാഹുലിന്റെ കശ്മീര്‍ പ്രസംഗത്തിന് മറുപടി പറയവെ ആയിരുന്നു കണ്ടെത്തൽ അവതരിപ്പിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനിടെ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചവരാണ് എന്നും പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് ഗണേഷ് ജോഷി വിശദീകരിക്കയും ചെയ്തു.
രാഹുൽ ഗാന്ധി ജോഡോ യാത്രയുടെ സമാപനത്തിൽ പിതാവും മുത്തശ്ശിയും നഷ്ടമായപ്പോൾ താൻ അനുഭവിച്ച വേദനയെ കുറിച്ച് പറഞ്ഞിരുന്നു. ആക്രണങ്ങളെ വഴിയാക്കുന്ന മോഡിയ്ക്കും അമതിഷായ്ക്കും ആർ എസ് എസ് നും ആക്രമണത്തിൻ്റെ വേദന മനസിലാവില്ല എന്നായിരുന്നു രാഹുലിൻ്റെ വാക്കുകൾ.


