ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന് (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് രക്തം ഛർദ്ദിച്ച നിലയിൽ വനാതിർത്തിയിലെ കൃഷിയിടത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
എബിന്റെ നെഞ്ചിൽ ആന ചവിട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം. കേരളത്തിൽ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കയാണ്.
കണ്ണൂർ ആറളം ഫാമിൽ മാർച്ച് 17 ന് വിറക് ശേഖരിക്കാൻ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂരിൽ മാത്രം 12 പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ഭാഗത്ത് ആനമതിൽ പണിയുന്നു എന്നത് വാർത്തയിൽ ഒതുങ്ങി.


