ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി കോളിജ് വിദ്യാർഥിനി മരിച്ചു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാതാപിതാക്കൾക്ക് അരികിലെത്തിയ യുവതി ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന് (22) ആണ് മരിച്ചത്. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകളാണ്. ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭര്‍ത്താവ്.
കോളേജില്‍ പോകുന്നതിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ഹനാന്. അവിടെ വെച്ച് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഹനാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മാതാവ് : അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.


