ജീവനക്കാരുടെ നിയമനകാര്യത്തില്‍ രാജ്യം വിഭാഗം ലിംഗപരമായ വ്യത്യാസം എന്നിവയുടെ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ പക്ഷപാതപരമായി പെരുമാറുന്നതായുള്ള പരാതിയിൽ ഇൻഫോസിസിനെതിരെ കേസ്. മുന്‍ ടാലൻ്റ് അക്വിസിഷൻ മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി ഭീമന് ഇന്‍ഫോസിസിനെതിരെ യുഎസ് കോടതി കേസ് എടുത്തു.
പ്രായം, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോസിസില്‍ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഇന്‍ഫോസിസിന്റെ ടാലന്റ് അക്യുസിഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ജില് പ്രജീന്‍ ആരോപിച്ചതിന് തുടർച്ചയായാണ് കേസ്. ഇന്ത്യന്‍ വംശജര്‍, കുട്ടികളുള്ള വനിതകള്‍, അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കണമെന്ന് കമ്പനി നിര്‍ദേശിച്ചിരുന്നതായി ജില് പ്രജീന്‍ വെളിപ്പെടുത്തിയിരുന്നു. വംശീയവും പൌരത്വപരവുമായ വിവേചനം കമ്പനിക്കെതിരെ പ്രചരിച്ചു.
ന്യൂയോര്‍ക്കിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോര്‍ട്ടിന് മുമ്പിലാണ് ജില് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍ഫോസിസിനെതിരെ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥരും പാര്‍ട്നര്‍മാരും ചേര്‍ന്ന് കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് കേസ് ഫയല്‍ ചെയ്തത്. വിവേചനപരമായി പെരുമാറുന്ന, ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത സംസ്കാരം കമ്പനി തുടരുന്നത് തനിക്ക് ഞെട്ടലുണ്ടാക്കിയതായും ജോലിയ്ക്ക് ചേര്‍ന്ന് ആദ്യമാസങ്ങളില്‍ കമ്പനിയുടെ നിയമവിരുദ്ധമായ ഈ രീതി മാറ്റിയെടുക്കാന്‍ ശ്രമിച്ചതായും ജില് കോടതിയില്‍ വ്യക്തമാക്കി.
കമ്പനിക്കെതിരെയുള്ള കേസ് തള്ളാന്‍ ഇന്‍ഫോസിസ് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ കമ്പനിയടെ വാദങ്ങൾ കോടതി സ്വീകരിച്ചില്ല. ജീവനക്കാരുടെ നിയമനത്തിലെ പക്ഷപാതപരമായ നടപടികളുമായി സഹകരിക്കാത്തതിനാലാണ് ജില്ലിനെ ജോലിയില്‍ നിന്ന് പിരിച്ചവിട്ടതെന്ന ആരോപണവും ഇന്‍ഫോസിസ് നിഷേധിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ജില് മതിയായ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല എന്ന കാരണവും കേസ് റദ്ദാക്കാന്‍ ഇന്‍ഫോസിസ് ചൂണ്ടിക്കാട്ടിയിരുന്നു.
21 ദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍സള്‍ട്ടിങ് മേധാവിയുമായ മാര്‍ക് ലിവിങ്സ്ടണ്‍, മുന്‍ പാര്‍ട്നര്‍മാരായ ഡാന്‍ ആള്‍ബ്രൈറ്റ്, ജെറി കേട്സ് എന്നിവര്‍ക്കെതിരെയാണ് കോടതി കേസ് ഫയല്‍ ചെയ്തിരിക്കുന്ന


