ഏഷ്യാ കപ്പ്; ഇന്ത്യയും പാക്കിസ്ഥാനും നേർക്കു നേർ വരുമ്പോൾ

ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ആറുടീമുകള്‍ മത്സരിക്കുന്നു. ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ്, ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു.

ലോകക്രിക്കറ്റിലെ കരുത്തുറ്റ സാന്നിധ്യമായ ഇന്ത്യ, കരുത്തായി വളരുന്ന പാകിസ്ഥാൻ. പ്രതാപങ്ങളുടെ കാലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്ക, ഏറെക്കാലമായി മികച്ചനിലവാരത്തില്‍ കളി പ്രേമികളെ കയ്യിലെടുക്കുന്ന ബംഗ്ലാദേശ്, അട്ടിമറിയുടെ ആശാന്മാരായി അഫ്ഗാനിസ്ഥാൻ. യോഗ്യതാമത്സരം കളിച്ചെത്തുന്ന ഹോങ്കോങ്ങ് എന്നിങ്ങനെയാണ് ടീമുകളുടെ നിര.

2016, 2018 വർഷങ്ങളിലെ കഴിഞ്ഞ രണ്ട് ഏഷ്യാ കപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. രണ്ടുവട്ടവും ഫൈനലില്‍ തോല്‍പ്പിച്ചത് ബംഗ്ലാദേശിനെയാണ്. കിടുങ്ങുന്ന ഫോമിൽ വന്നിട്ടും ജയം മറക്കുന്ന ടീമായി ബംഗ്ലാദേശ് ഇന്നും തുടരുകയാണ്.

മത്സരം ദുബായിലാണെങ്കിലും ടീമുകളുടെ കണ്ണ് ഈവര്‍ഷം ഒടുവില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലാണ്.

ലോകകപ്പിനുള്ള അന്തിമ ഇലവനെ തിരഞ്ഞെടുക്കാനും ടീമിലെ വീക്ക് പോയിൻ്റുകൾ മനസിലാക്കി പരിഹരിക്കാനുമുള്ള നല്ല അവസരമാണിത്. ഈവര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കുന്നതുകൊണ്ടാണ് ഏഷ്യാ കപ്പും ഇതേ ഫോര്‍മാറ്റിലാക്കിയത്.

എഷ്യാ കപ്പിലെ താര പദവിയിൽ എന്നും ഇന്ത്യ

15ാമത് ടൂർണമെന്‍റാണ് ഇത്തവണത്തേത്. ഇതിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് ഇന്ത്യയാണ്. 7 തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തി.

1983ലാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ഏഷ്യൻ രാജ്യങ്ങളിലെ ക്രിക്കറ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യ ടൂർണമെന്‍റ് ഷാർജയിലായിരുന്നു. സുനിൽ ഗാവസ്കർ നയിച്ച ഇന്ത്യ അന്ന് ശ്രീലങ്കയെ തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി. 1986ൽ സ്വന്തം നാട്ടിൽ ശ്രീലങ്ക ജേതാക്കളായി. ഇന്ത്യ വിട്ടുനിന്ന ടൂർണമെന്‍റ് കൂടിയായിരുന്നു ഇത്. 1988ൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ വീണ്ടും കരുത്തുകാട്ടി. 1991ൽ ഇന്ത്യയായിരുന്നു വേദി. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് പാകിസ്ഥാൻ വിട്ടുനിന്നു. അത്തവണ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ടീം ഇന്ത്യ കിരീടം നിലനി‍ർത്തി. ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തെ തുടർന്ന് 1993ലെ ഏഷ്യാ കപ്പ് ഉപേക്ഷിച്ചു. 

1995ൽ ഇന്ത്യ ജേതാക്കളായപ്പോള്‍ 1997ൽ ഇന്ത്യയെ തകർത്ത് ശ്രീലങ്ക വിജയികളായി. 2000ൽ പാകിസ്ഥാൻ വിജയികളായപ്പോള്‍ 2004ലും 2008ലും ശ്രീലങ്കയായിരുന്നു കിരീടധാരികള്‍. 2010ൽ എം എസ് ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയെ തകർത്ത് കരുത്തുകാട്ടി. 2012ൽ പാകിസ്ഥാനും 2014ൽ ശ്രീലങ്കയുമായിരുന്നു ജേതാക്കൾ. 2016ലും 2018ലും നമ്മുടെ ടീം ഇന്ത്യ.

സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്‌ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റേയും വേദി. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ട്വന്‍റി20 ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...