കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയിരിക്കുന്നത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.
കെപിസിസി നേരത്തെ തയ്യാറാക്കിനൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ച് അയച്ചിരുന്നു. ഹൈക്കമാൻഡിൻ്റെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാൻഡിന് അയച്ചു. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 280 പേർക്കാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.


