മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണം രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമത്തിനിടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കെ.കെയ്ക്ക് ഗുരുതര കരള്‍- ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊല്‍ക്കത്തയിലെ എസ്എസ്‌കെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പോലീസ് കേസെടുത്തിരുന്നു. കെ.കെയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുർന്നാണിത്. ഹൃദായാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ.കെ.യുടെ അന്ത്യം. നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയതായിരുന്നു. സ്വന്തം സ്യൂട്ടിലേക്ക് പോകവെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


