അടുത്തമാസം നടക്കുന്ന എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സര രംഗത്തു വരില്ല. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ കോൺഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് വാർത്ത പുറുത്തു വിട്ടു.
ഭാരത് ജോഡോ യാത്ര പുതിയ തരംഗമാക്കാനുള്ള ശ്രമമാണ്. ഇതിനിടെ രാഹുൽ ഡല്‍ഹിയ്ക്ക് പോകില്ല. യാത്രയുടെ വിജയവും ജനങ്ങളെ അടുത്തറിയാനുള്ള അവസരത്തിൻ്റെ ഊർജ്ജവും ഒന്നിച്ച് അനുഭവിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ. ഇതിനെ പാർട്ടിക്കായി മുതൽ കൂട്ടുക. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാദങ്ങളിലേക്ക് ഇറങ്ങി നഷ്ടങ്ങൾക്ക് അവസരം നൽകാതിരിക്കുക എന്നതും ലക്ഷ്യം വെക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്. ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
തമിഴ്നാട്ടില്‍നിന്ന് ആരംഭിച്ച് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 29-നാണ് കര്‍ണാടകയില്‍ പ്രവേശിക്കുക.
ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹത്തെ സോണിയ, ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വേണുഗോപാലിനെ സോണിയ വിളിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ശശി തരൂരിന് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തിങ്കളാഴ്ച സോണിയാ ഗാന്ധി അനുമതി നല്‍കിയിരുന്നു. ഇത് കോൺഗ്രസിന് പുതിയ ഒരു വഴിത്തിരിവ് കൂടി സൃഷ്ടിക്കുക എന്ന നയത്തിൻ്റെ കൂടി ഭാഗമായി വിലയിരുത്തപ്പെടുന്നു. ജി 23 നേതാക്കളിൽ നിന്നാണ് തരൂർ രംഗത്ത് എത്തുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. നേരത്തെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നത് ഉൾപ്പെടെ ഉപാധികൾ വെച്ചിരുന്നതാണ് ഇദ്ദേഹം. തരൂർ രംഗത്ത് എത്തുന്നതോടെ ഇതിനും മാറ്റം വരികയാണ്.


