ഗുജറാത്തിലെ ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന് സതീഷ് വര്‍മയെ വിരമിക്കുന്നതിന് ദിവസങ്ങൾ ശേഷിക്കെ പിരിച്ചുവിട്ടു.
പ്രാണേഷ് പിള്ളയും ഇശ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഗുജറാത്ത് പൊലീസ് വധിച്ചതെന്ന കുറ്റപത്രം സമർപ്പിച്ച സിബിഐ അന്വേഷണം നയിച്ച ഉദ്യോഗസ്ഥനാണ്.
1986-ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് കേസില്‍ മുന്‍ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തത്. പക്ഷെ കേസ് സർക്കാർ ഇല്ലാതാക്കുകയായിരുന്നു.
വകുപ്പുതലത്തിലുള്ള കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് സതീഷ് വർമ്മയെ പിരിച്ചു വിട്ടിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട് കോയമ്പത്തൂരില്‍ സി.ആര്.പി.എഫിൽ. ഐ.ജി.യായി പ്രവർത്തിച്ച് വരികയായിരുന്നു.
വ്യജ ഏറ്റുമുട്ടൽ പുറത്ത് കൊണ്ടു വന്നു, മന്ത്രിയുടെ അഴിമതി കണ്ടെത്തി – നേതൃത്വത്തിന് ഒടുങ്ങാത്ത പക
ഇസ്രത്ത് ജഹാന്, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ് എന്നിവരെയും രണ്ട് പാക് പൗരരെയും 2004 ജൂണില്‍ അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച എസ്.ഐ.ടി.യുടെയും സി.ബി.ഐ.യുടെയും സംഘങ്ങളില്‍ അംഗമായിരുന്നു വര്‍മ. ഹൈകോടതി നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം സി ബി ഐ യെ സഹായിക്കാനായി നിയമിക്കപ്പെടുന്നത്
കേസിൽ ഡി.ജി.പി. പി.പി. പാണ്ഡെ, ഡി.ഐ.ജി. ഡി.ജി. വന്‍സാര തുടങ്ങിയ മുതിര്‍ന്ന ഐ.പി.എസുകാരെ അറസ്റ്റുചെയ്തിരുന്നു. പക്ഷെ, അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. ഇതിനെ തുടർന്ന് പ്രതികളെല്ലാം വിടുതല്‍നേടി.
കേസിൽ സി.ബി.ഐ. അപ്പീല്‍ നല്കാൻ തയാറായുമില്ല. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളെ കൊലപ്പെടുത്താനെത്തിയ ചാവേര്‍ സംഘമായിരുന്നു ഇസ്രത്തും കൂട്ടരുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് എടുത്തത്.
1986 ലെ ബാച്ചിൽ എല്ലാവർക്കും പ്രമോഷൻ നൽകിയിട്ടും സതീഷ് വർമ്മയുടെ സ്ഥാനക്കയറ്റം മാത്രം തടഞ്ഞു വെച്ചിരുന്നു. ഷില്ലോങ് ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ പവർ കോർപ്പറേഷനിലേക്ക് സ്ഥലം മാറ്റിയതിന് എതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ അത്രയും ശേഷിയുള്ള ഉദ്യോഗസ്ഥൻ നോർത്ത് ഈസ്റ്റിൽ തുടരുകയാണ് വേണ്ടത് എന്നായിരുന്നു ഉത്തരവ്.
അരുണാചലിലേക്ക് തട്ടി, അവിടെയും മന്ത്രി കുടുംബത്തിൻ്റെ അഴിമതി പിടിച്ചു
മോദിസര്‍ക്കാരിന്റെ കണ്ണിലെ കരടായ സതീഷ് വര്‍മയെ 2014-ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നോര്‍ത്ത് ഈസ്റ്റ് ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ വിജിലന്‍സ് ഓഫീസറായി നിയമിച്ചു.
അരുണാചല്‍പ്രദേശിലെ ജലവൈദ്യുതപദ്ധതിയിലെ അഴിമതികള്‍ സംബന്ധിച്ച് മന്ത്രി കിരണ്‍ റിജിജുവിനും ബന്ധുക്കള്‍ക്കും എതിരേ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് സി.ആര്.പി.എഫിലേക്ക് മാറ്റിയത്.
ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സതീഷ് വര്‍മയ്ക്കെതിരേ വകുപ്പുതല അന്വേഷണവും തുടങ്ങി. രാജ്യത്തിന് അപകീര്‍ത്തികരമായവിധത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കി, അനധികൃതമായി അവധികളില്‍ പ്രവേശിച്ചു, ജോലിയില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയ കുറ്റങ്ങൾ ചാർത്തി നൽകി.
ഇതിനെതിരേ വര്‍മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പിരിച്ചുവിടല്‍ ഉത്തരവും ഇതേ കോടതിയിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 30-നാണ് വര്‍മ വിരമിക്കേണ്ടത്. ഉത്തരവ് കോടതി അംഗീകരിച്ചെങ്കിലും 19-വരെ നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു.
സതീഷ് വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വര്‍മയ്ക്കൊപ്പം സര്‍വീസില്‍ പ്രവേശിച്ചവര്‍ എ.ഡി.ജി.പി., ഡി.ജി.പി. പദവികളില്‍ എത്തിയിട്ടുണ്ട്. ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സതീഷ് വര്‍മയ്ക്ക് അവസാനം സ്ഥാനക്കയറ്റം ലഭിച്ചത്. ഇതിനു ശേഷം പ്രമോഷനുകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. പിരിച്ചു വിടൽ നടപടിയോടെ സർവ്വീസ് ആനുകൂല്യങ്ങളും നഷ്ടമാവും. തുടർ നടപടകളിലും കുരുക്കപ്പെടും.


