Saturday, February 21, 2026

ഗുജറാത്ത് കലാപ കേസ് വിധിക്ക് പിന്നാലെ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ കേസ്

മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങൾ നൽകി എന്ന പരാതി മുൻനിർത്തിയാണ് രജിസ്റ്റർ ചെയ്തത്.

ഗുജറാത്തിലുണ്ടായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ആർ.ബി. ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും നിലവിൽ തടവില്‍ കഴിയുന്നതുമായ സഞ്ജീവ് ഭട്ടിനെതിരേയും കേസെടുത്തിട്ടുണ്ട്.

തീസ്തയെ മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും.

2002-ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയിലെ പരാമർശങ്ങൾ മറയാക്കിയാണ് തീസ്ത അടക്കമുള്ളവർക്കെതിരെ പുതിയ എഫ്ഐആർ ഗുജറാത്ത് എടിഎസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചില സന്നദ്ധസംഘടനകളും മറ്റു ചില വ്യക്തികളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഈ കേസ് കൊണ്ടു വന്നത് എന്നാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...