റാപ്പറും ഗ്രാമി പുരസ്കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും ദീർഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാർത്താ ഏജൻസിയോട് മരണം സ്ഥിരീകരിച്ചതായി അറിയിച്ചു.
ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാർത്ഥ പേര്. അമേരിക്കൻ യുവത്വത്തെ കയ്യിലെടുത്ത് 80കളിലായിരുന്നു റാപ്പ് സംഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്.
1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്. ഗാങ്സ്റ്റർ പാരഡൈസിന് ശേഷവും 5 തവണ ഗ്രാമി പുരസ്കാര നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 59 വയസായിരുന്നു.
ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. മരണകാരണം പുറത്തുവിട്ടിട്ടില്ല.
റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യൺ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ൽ ബിൽബോർഡ് തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതെത്തിയ ഗാനമായും ഗാങ്സ്റ്റാസ് പാരഡൈസ് മാറി.
അഗ്നിരക്ഷാ സേനയിലും വിമാനത്താവളത്തിലും സുരക്ഷാ ജീവനക്കാരനായിട്ടായിരുന്നു തുടക്കം. ഫൻ്റാസ്റ്റിക് വൊയേജ് 1994 ൽ പുറത്തിറങ്ങിയതോടെ ശ്രദ്ധ നേടി. എട്ട് ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.


