1982 ല്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച ‘ഡിസ്കോ ഡാന്‍സര്‍’ എന്ന ഹിന്ദി സിനിമയില്‍ ബാപ്പി ലാഹിരി എഴുതിയ ജിമ്മി ജിമ്മി എന്ന ഗാനം മറക്കാനാവില്ല. അന്നത്തെ ഹിറ്റ് ഇന്നും പുതിയ രാഷ്ട്രീയ തരംഗമാവുകയാണ്. ഇന്ത്യയിലല്ല, അങ്ങ് ചൈനയിലാണ് ജിമ്മി ജിമ്മി തരംഗം സൃഷ്ടിക്കുന്നത്.
ചൈനീസ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമായി പാട്ടിന് പുതിയ അർഥവും വ്യാപ്തിയും കൈവന്നു. എസിനിമയില്‍ പാർവതി ഖാനാണ് ഗാനം ആലപിച്ചത്. ‘Jie mi, Jie mi’ എന്ന് മാന്‍ഡരിന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘എനിക്ക് ചോറ് തരൂ’ എന്നാണ് അര്‍ത്ഥം. പൊതു ജനം ഈ അർഥത്തെ ഉപയോഗപ്പെടുത്തിയാണ് പാട്ട് പാടിയും ഷെയർ ചെയ്തും സമരം ആഘോഷിക്കുന്നത്.
ചൈനയില്‍ മൂന്നാം തവണയും അധികാരം ഉറപ്പിച്ച ഷി ജിന്‍ പിങിന്‍റെ സീറോ കൊവിഡ് നയത്തില്‍ വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും വർധിക്കയാണ്. പൊറുതിമുട്ടിയ ജനം സാമൂഹിക മാധ്യമങ്ങളില്‍ ബാപ്പി ലാഹിരിയുടെ ഗാനത്തോടൊപ്പം തങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്.
സര്‍ക്കാറിനെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് നീക്കം ചെയ്യപ്പെട്ടത്. ശക്തമായ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ക്കിടയിലും പ്രതികരിക്കാനുള്ള മനുഷ്യന്‍റെ അഭിവാഞ്ചയുടെ ഉദാഹരണമായി ബാപ്പി ലാഹിരിയുടെ ‘ജിമ്മി ജിമ്മി’ എന്ന ഗാനം ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.
ഇവയിൽ ഭൂരിഭാഗവും ടിക് ടോക്കിന്‍റെ മറ്റൊരു ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ഡൂയിനി’ലാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകമെങ്ങും കൊവിഡ് രോഗബാധയില്‍ ക്രമാനുഗതമായ കുറവ് വന്നെങ്കിലും ലോകത്ത് ഇപ്പോഴും ലോക്ഡൗണും ക്വാറന്‍റീനും കര്‍ശനമായി പാലിക്കുന്ന ഏക രാജ്യമാണ് ചൈന. യാത്രാ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത പരിശോധന, നെഗറ്റീന് പരിശോധനകള്‍ എന്നിങ്ങനെ സീറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. എബാപ്പി ലാഹിരിയുട ജിമ്മി ജിമ്മി എന്ന ഗാനം നേരത്തെ റഷ്യയിലും ജപ്പാനിലും ചൈനയിലും ഏറെ പ്രശസ്തമായിരുന്നു.


