ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 16 റൺസിന് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച ഇന്ത്യ മുതിർന്ന പേസർ ഝുലൻ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പും നൽകി. ഈ മത്സരത്തോടെ ഝുലൻ രാജ്യാന്തര കരിയറിനു വിരാമമിട്ടു. ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ രണ്ട് തലമുറകളെ ബന്ധിപ്പിക്കുന്ന താരമാണ് ഝുലൻ ഗോസ്വാമി.
പുരുഷ ലോകത്തെ വിറപ്പിച്ച മുന്നേറ്റം

ഈ അവസരത്തിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ ഒരു താരത്തിൻ്റെ ശേഷിയുടെയും പരസ്പര അംഗീകാരത്തിൻ്റെയും ഉദ്ധരണികൂടിയാവുകയാണ്.
ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.’ എന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുമ്പോൾ നെറ്റ്സിൽ ഝുലനെ നേരിട്ട രോഹിത് ആ ഇൻസ്വിംഗറുകൾക്ക് മുന്നിൽ ചൂളി. രോഹിത് മാത്രമല്ല, ലോകേഷ് രാഹുൽ അടക്കമുള്ള മറ്റ് പുരുഷ ക്രിക്കറ്റർമാരും ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറിനു മുന്നിൽ വീണിട്ടുണ്ട്.
രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്ന ഇന്ത്യൻ വനിതാ പേസർ ഝുലൻ ഗോസ്വാമിയുടെ പേരിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പവലിയൻ സ്റ്റാൻഡൊരുക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യക്കായി ഝുലൻ നടത്തിയ പ്രകടനങ്ങൾക്ക് ആദരവായാണ് ഈഡൻ ഗാർഡൻസിൽ സ്റ്റാൻഡ് ഒരുക്കുക.
രാജ്യാന്തര ക്രിക്കറ്റിൽ 353 വിക്കറ്റുകളുള്ള ഝുലൻ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. 43 വിക്കറ്റുകളോടെ വനിതാ ലോകകപ്പുകളിലും ഝുലൻ ആണ് ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം. 2005ലും 2017ലും ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ഒരു കിരീടം നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല. പക്ഷെ അതിലും അധികമാണ് അവർ കായിക ലോകത്തിന് നൽകിയത്. പുരുഷൻ്റെ കളി എന്നൊന്നില്ല എന്ന ജീവിക്കുന്ന തെളിവ് കൂടിയായി അവർ മാറി
മിന്നൽ വേഗത്തിൽ എറിഞ്ഞു വീഴ്ത്തിയ കോട്ടകൾ
ഝുലൻ ക്രിക്കറ്റ് മൈതാനത്ത് നിറങ്ങുനിന്നും ഇറങ്ങുമ്പോൾ പോരാട്ടത്തിൻ്റെ 20 വർഷങ്ങളാണ് കത്തി നിൽക്കുന്നത്. 19ആം വയസിൽ തുടങ്ങിയ യാത്ര 39 വയസിലെത്തി. മിതാലി രാജുമൊത്ത് ഝുലൻ ഇന്ത്യൻ വനിതാ ക്രിക്കറ്റിനു നൽകിയത് സമാനതകളില്ലാത്ത സംഭാവനകളാണ്. 2006-2007 സീസണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുമ്പോൾ അതിൽ ഝുലൻ്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. ആദ്യ മത്സരത്തിൽ നൈറ്റ് വാച്ച്മാനായി ഫിറ്റിയടിച്ച ഝുലൻ രണ്ടാം മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. 2007ൽ ഐസിസിയുടെ വനിതാ ക്രിക്കറ്ററായിരുന്നു.
ബംഗാളി വനിതാ ക്രിക്കറ്റ് താരമാണ്. ഝുലാൻ ബംഗാൾ, കിഴക്കൻ മേഖല ടീമുകൾക്കുവേണ്ടിയും ദേശീയ വനിതാ, ഏഷ്യൻ ഇലവൻ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബൗൾ ചെയ്യുന്നതിലും ബാറ്റ് ചെയ്യുന്നതിലുമുള്ള പാടവം എടുത്തുപറയത്തക്കതാണ്. കാതറിൻ ഫിറ്റ്സ്പാട്രിക്കിനു ശേഷം ലോകത്തിൽ തന്നെ ഏറ്റവും വേഗതയിൽ പന്തെറിയുന്ന ക്രിക്കറ്റ് കളിക്കാരിയാണ് ഝുലാൻ
ബംഗാളിലെ ചക്ദാഹ എന്ന സ്ഥലത്ത് 1982 ലാണ് ജനനം. സഹോദരൻ കുനാലും സഹോദരി ജുമ്പയും. ചെറുപ്പകാലത്ത് ആൺകുട്ടികളോടൊപ്പം ടെന്നിസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. അക്കാലത്ത് പയ്യെ പന്തെറിഞ്ഞിരുന്ന ഝുലാനെ ആൺകുട്ടികൾ പന്തെറിയുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും അതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറാവാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഝുലാൻ പറയുന്നു.

2008ൽ മിതാലി രാജിൽ നിന്ന് ക്യാപ്റ്റൻസി സ്വീകരിച്ച ഝുലൻ 2011 വരെ ഇന്ത്യയെ നയിച്ചു. 2010ൽ അർജുന, 2012ൽ പദ്മശ്രീ. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 200, 250 വിക്കറ്റ് നേടിയ ഒരേയൊരു താരമാണ് ഝുലൻ. 2018 ഫെബ്രുവരി 7നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. അതേ വർഷം തന്നെ ഝുലന് ആദരമായി ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കി. 2017ൽ ദക്ഷിണാഫ്രിക്കക്കെതിരെ 181 വിക്കറ്റ് പൂർത്തിയാക്കിയ ഝുലൻ വനിതാ ഏകദിനത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 353 വിക്കറ്റുകളുള്ള ഝുലൻ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. ഏകദിനത്തിൽ 255 വിക്കറ്റുകളുള്ള താരം ഇവിടെയും ഒന്നാമതാണ്. 43 വിക്കറ്റുകളോടെ വനിതാ ലോകകപ്പുകളിലും ഝുലൻ ആണ് ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം. 2005ലും 2017ലും ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ഒരു കിരീടം നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല. ഇതാണ് തൻ്റെ ഏറ്റവും വലിയ വേദന എന്ന് ഝുലൻ പറയുമ്പോൾ ആ സങ്കടം ക്രിക്കറ്റ് പ്രേമികൾക്കില്ല. അതിനും ഉയരത്തിലായിരുന്നു ത്ധുലൻ


