ട്രെയിൻ ടിക്കറ്റിന് ക്യൂ നിന്നു വലയേണ്ട, ക്യൂ ആർ കോഡ് അവതരിപ്പിച്ച് റെയിൽവേ

ക്യു.ആർ. കോഡ് സ്കാൻചെയ്ത് സാധാരണ ടിക്കറ്റെടുക്കാനുള്ള സംവിധാനം റെഡി. പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് സംവിധാനം നിലവിൽ വന്നു. മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ്. ആപ്പ് ഉപയോഗിച്ചാണ് ഇതും പ്രവർത്തിക്കുക. ഐ ആർ സി ടി സി സൈറ്റിനെ കുറിച്ച് വ്യാപകമായ പരാതകൾക്ക് ഇടയിലാണ് പുതിയ സംവിധാനം

പുതിയ സംവിധാനം സെപ്റ്റംബർ 25-ന് നിലവിൽ വന്നു. യു.ടി.എസ്. ആപ്പ് പ്രകാരം റെയിൽവേപ്പാളത്തിന് 15 മീറ്റർ ഉള്ളിൽവെച്ച് ടിക്കറ്റെടുക്കാനാവില്ല. അതിന് പരിഹാരമായാണ് ക്യു ആർ സ്കാനിങ്.

ഇതുവരെ ടിക്കറ്റെടുക്കണമെങ്കിൽ സ്റ്റേഷന്റെ പുറത്തുപോകേണ്ട സ്ഥിതിയായിരുന്നു. യാത്രതുടങ്ങുന്ന സ്റ്റേഷനും അവസാനിപ്പിക്കുന്ന സ്റ്റേഷനും മറ്റും രേഖപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തിയത്. ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ സ്കാൻ ചെയ്യുന്ന സ്റ്റേഷനിൽനിന്ന് യാത്ര തുടങ്ങുംവിധം ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം. ഇതിനായി സ്റ്റേഷനുകളിൽ കൗണ്ടറിന് പരിസരത്തും മറ്റുമായി ക്യു.ആർ. കോഡ് പതിപ്പിച്ചിട്ടുണ്ട്.

ആപ്പിൽ പുതുതായി യു.പി.ഐ. സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആപ്പിൽനിന്ന് ഗൂഗിൾ പേ, പേ ടി.എം. പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ടിക്കറ്റിന്റെ പകർപ്പെടുക്കാനോ, മറ്റാർക്കെങ്കിലും കൈമാറാനോ കഴിയില്ല. ടിക്കറ്റ് പരിശോധകന് ആപ്പ് തുറന്ന് ടിക്കറ്റ് പരിശോധിക്കാനാവും. മുമ്പ് മുൻകൂട്ടി പണം അടയ്ക്കേണ്ട റെയിൽ വാലറ്റ് വഴിയായിരുന്നു ടിക്കറ്റ് എടുക്കേണ്ടിയിരുന്നത്. ഇത് യാത്രക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

യാത്രക്കാർ വർധിക്കുന്ന സമയത്ത് കൗണ്ടറിലെ തിരക്ക് കാരണം പലരും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാറുണ്ട്. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് കുറയ്ക്കുന്നത് വഴി വരുമാനം കൂട്ടാമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

ടിക്കറ്റെടുക്കാതെ കയറുന്നവർ തീവണ്ടി യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധകരെ കാണുമ്പോൾ യു.ടി.എസ്. ആപ്പ് വഴി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കാനാണ് പാളത്തിന് 15 മീറ്ററിനുള്ളിൽ ടിക്കറ്റെടുക്കാൻ കഴിയാത്ത രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷനകത്തെത്തിയാൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് മാത്രമേ ടിക്കറ്റെടുക്കാനാവൂ.

റെയിൽവേ ടിക്കറ്റ് റിസർവ്വ ചെയ്യാൻ ഐ ആർ ടി സി ആപ് ഉണ്ടെങ്കിലും ഇത് പരിഷ്കരിച്ചതോടെ സങ്കീർണ്ണമാണ്. പലപ്പോഴും യാത്രക്കാർക്ക് കബളിപ്പിക്കപ്പെടുന്ന അനുഭവമാണ്. കാശ് പോയാലും ടിക്കറ്റ് കിട്ടില്ല. ലോഗിൻ എറർ സർവ്വ സാധാരണമാണ്. പക്ഷെ കാശ് നേരത്തെ ഡെബിറ്റ് ചെയ്യുകയും ചെയ്യും. മാത്രല്ല പരസ്യങ്ങൾ ഉൾപ്പെടുത്തി ഒട്ടും ഉപഭോക്തൃ സൌഹൃദപരമാല്ലാതെയാണ് പുതുക്കിയിരിക്കുന്നത്.

സാധാരണ ടിക്കറ്റെടുക്കാൻ കൂടുതൽ ആളുകളും കൗണ്ടറുകളെത്തന്നെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതിമാറ്റാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...