മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍ .അരുൺ രാമചന്ദ്രന് പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്.സിബിഐ കേസില് പതിനാലാം പ്രതിയാണ് അരുൺ.
നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു.ജെയിലില് കഴിയുന്ന ദില്ലി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഇഡി ചോദ്യം ചെയ്യും, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
എ എ പിക്ക് സംഭാവന നൽകിയ ഉറവിടങ്ങൾ
കേസിലെ നിര്‍ണായക കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുണ്‍ രാമചന്ദ്രപിള്ള. സൗത്ത് ഗ്രൂപ്പിലെ മറ്റൊരു പ്രധാനിയായ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ കവിതയുടെ ബിനാമിയും ബിസിനസ് പങ്കാളിയുമാണ് പിള്ളയെന്നും ഏജന്‍സികള്‍ പറയുന്നു. ഇദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ കഴിഞ്ഞ ജനുവരിയില്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
കവിതയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സൗത്ത് ഗ്രൂപ്പ്, വിജയ് നായര്‍ വഴി നൂറ് കോടി രൂപ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയെന്നും പ്രത്യുപകാരമായി മറ്റൊരു പ്രതായായ സമീഹര്‍ മഹേന്ദ്രുവിന്‍റെ ഇന്‍ഡോ സ്പിരിറ്റെന്ന കമ്പനിയില്‍ കെ കവിതയ്ക്കുള്‍പ്പെടെ ഓഹരി നല്‍കിയെന്നതാണ് ഇ.ഡിയുടെയും സി.ബി.ഐയുടെ കേസുകളിലെ മുഖ്യ ആരോപണം. തിഹാര്‍ ജയിലിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മനീഷ് സിസോദിയയുടെ അറസ്റ്റും ഇ.ഡി രേഖപ്പെടുത്തിയേക്കും. അരുണ്‍ രാമചന്ദ്ര പിള്ളയെയും സിസോദിയയെയും ഇ.ഡി ഒരേസമയം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.


