2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞ് നടപടിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. സമാനമനസ്കരുമായി കൈകോര്‍ക്കാനുള്ള തീരുമാനം. പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും.ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള രാഷ്ട്രീയ പ്രമേയം അടുത്തയാഴ്ച ചേരുന്ന പ്ലീനറിയില്‍ അവതരിപ്പിക്കും.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, ചന്ദ്രശേഖര്‍ റാവു എന്നിങ്ങനെ സ്വയം അവരോധിച്ചിരിക്കുന്നവരുണ്ട്. എങ്കിലും കോണ്‍ഗ്രസ് മുന്പോട്ട് വന്നാല്‍ സഖ്യം സാധ്യമാകുമെന്നും ബിജെപിയെ നൂറ് സീറ്റിന് താഴെ തളയ്ക്കാമെന്നുമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. പ്ലീനറി സമ്മേളനത്തിന് പിന്നാലെ നിതീഷ്കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കാണും. നേരത്തെ ലാലുപ്രസാദുമായെത്തി സോണിയ ഗാന്ധിയെ കണ്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ തുടര്‍ച്ചയുണ്ടായില്ല.
21 പ്രതിപക്ഷ പാര്‍ട്ടികളെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സമാപനസമ്മേളനത്തിലേക്ക് ക്ഷണിച്ചെങ്കിലും എട്ട് പാര്‍ട്ടികളാണ് സഹകരിച്ചത്.ആംആദ്മി പാര്‍ട്ടി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ കക്ഷികളെ എങ്ങനെ സഹകരിപ്പിക്കും എന്നതിൽ വ്യക്തതയില്ല.


