കളി ഭ്രാന്ത് മൂത്ത് കളിക്കാർക്ക് നേരെ വധ ഭീഷണി ഉയർത്തുന്നത് വരെ എത്തിയാൽ എന്ത് ചെയ്യും. രക്ഷയില്ല നാടുവിടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീൽ ഫുട്ബോൾ താരം വില്ല്യൻ.
മോശമായി കളിച്ചാൽ വധഭീഷണി ഉയരും. പോരാഞ്ഞ് സൈബർ അറ്റാക്കും. മാത്രമല്ല കുടുംബത്തിന് പോലും നിൽക്കക്കള്ളിയില്ല. ഇതിനായല്ല ബ്രസീലിലേക്ക് വന്നതെന്നും വില്ല്യൻ വിലപിക്കുന്നു.
ആഴ്സണൽ, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകളിലടക്കം കളിച്ചിട്ടുള്ള താരമാണ് വില്ല്യൻ. നിലവിൽ ബ്രസീൽ ക്ലബ് കൊറിന്ത്യൻസിലാണ്.
ഞാനും കുടുംബവും ശാപവാക്കുകൾ കേട്ടുമടുത്തു. ഇതിനു വേണ്ടിയല്ല ഞാൻ ബ്രസീലിലേക്കു തിരികെവന്നത്.”- വില്ല്യൻ പറയുന്നു.
“ടീമോ ഞാനോ മോശമായി കളിച്ചാൽ എനിക്ക് മാത്രമല്ല, കുടുംബത്തിനു പോലും സമാധാനം കിട്ടാത്ത അവസ്ഥയാണ്. ഭാര്യയും മക്കളും പിതാവും സഹോദരിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുന്നു.


