ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തോടെയാണ് സ്വർണ്ണ തിളക്കം. 88.44 മീറ്റര്‍ ദൂരം ജാവലിൽ പായിച്ചാണ് നീരജ് ചോപ്രയുടെ പ്രകടനം.
നീരജിന്റെ രണ്ടാം ശ്രമത്തിലാണ് ജാവ്‌ലിന്‍ 88.44 മീറ്ററിലേക്ക് കുതിച്ചത്. 88.00, 86.11,87.00,83.60 എന്നിങ്ങനെയുള്ള ദൂരങ്ങളാണ് തുടര്‍ന്നുള്ള നാല് ശ്രമങ്ങളില്‍ നീരജ് ചോപ്രയുടെ ജാവ്‌ലിന്‍ എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് തന്റെ നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതെത്തി.
വെറും 13 മാസങ്ങള്‍ക്കുള്ളില്‍ ഒളിമ്പിക്‌സിലുള്‍പ്പെടെ നീരജ് നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് ടോക്കിയോയില്‍ നടന്ന ഒളിമ്പിക് ഗെയിംസില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു.


