തമിഴകം വിവാദത്തിൽ നിന്ന് നിഷേധ കുറിപ്പിറക്കി ഒഴിഞ്ഞു മാറി ഗവർണർ ആർ.എൻ.രവി. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ വാർത്താകുറിപ്പിറക്കി. ഗവർണറുടെ സമീപകാല നടപടികളിൽ ബിജെപി കേന്ദ്ര നേതൃത്വം അസ്വസ്ഥമായിരുന്നു. തമിഴ് സംസ്കാരത്തെ തന്നെ ചോദ്യം ചെയ്ത് ഉള്ള വോട്ടും കളയുമോ എന്ന ആശങ്ക തമിഴ് നാട് നേതൃത്വത്തിൽ ഉയർന്നു. പ്രതിഷേധം കനത്തതോടെ ഇത് കേന്ദ്രത്തിനും ബോധ്യമായി.
ആർ.എൻ.രവിക്കെതിരെ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ് ടാഗ് പ്രചാരണമടക്കം തമിഴ്നാട്ടിൽ ശക്തമായിരുന്നു.സംസ്ഥാനത്തിന്റെ പേരുമാറ്റണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ല. തമിഴകമെന്ന വാക്ക് ഉപയോഗിച്ചതും ആ അർത്ഥത്തിലല്ല. കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാംസ്കാരിക ബന്ധത്തെ അനുസ്മരിക്കാന്‍, രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാന്ദര്‍ഭികമായാണ് തമിഴകം എന്ന വാക്ക് ഉപയോഗിച്ചത് എന്നാണ് പുതിയ വിശദീകരണം. പ്രാചീനകാലത്ത് തമിഴ്നാട് ഉണ്ടായിരുന്നില്ലെന്നും തമിഴകം എന്തായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ന്യായീകരിക്കയും ചെയ്തു.
ഗവർണർമാരെ ഉപയോഗിച്ചുള്ള കളി തമിഴ് നാട്ടിൽ പാളി
ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ അതൃപ്തിയാണ് ഗവർണറുടെ മലക്കംമറിച്ചിലിന് പിന്നിൽ. ഗവര്‍ണ്ണറുടെ സമീപകാല നടപടികളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിലും അതൃപ്തിയുണ്ട്. തമിഴ് വികാരത്തെ ഗവര്‍ണ്ണര്‍ മാനിച്ചില്ലെന്നും, തെക്കേ ഇന്ത്യയില്‍ പാർട്ടി വളർത്താനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ നിലപാട് തിരിച്ചടിയായെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍ ഉണ്ടായത്. തമിഴ് നാടിന് മേൽ മറ്റ് ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന ബോധ്യവും ഇതോടെ കൈവന്നു.
കേരള ഗവര്‍ണ്ണറും, പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറുമൊക്കെ പയറ്റുന്ന അടവുകൾ ആർക്ക് വേണ്ടിയാണ് എന്നത് വ്യക്തമായിരുന്നു. എന്നാൽ അത് സര്‍ക്കാരുകളോട് രാഷ്ട്രീയ ഏറ്റുമുട്ടലായാണ് മാറിയത്. പക്ഷെ ആർ എൻ രവി തമിഴ് വികാരം ഇളക്കി വിടുകയായിരുന്നു എന്ന വിലയിരുത്തലാണ് പാർട്ടി ദേശീയ നേതൃത്വം അങ്കലാപ്പിലായത്. ഒരാഴ്ചയോളമായി ദില്ലിയില്‍ തുടരുന്ന ഗവര്‍ണ്ണര്‍ക്ക് പ്രധാനമന്ത്രിയെയടക്കം ഇനിയും കാണാന്‍ കഴിഞ്ഞിട്ടില്ല.
ഗവര്‍ണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും തമിഴ്നാട്ടിൽ ശക്തമായി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംകെ രാഷ്ട്രപതിക്ക് കത്തുനല്‍കി. സാമൂഹിക മാധ്യമങ്ങളിൽ ‘ഗെറ്റ് ഔട്ട് രവി’ കാമ്പെയ്ൻ തുടരുന്നു. കോൺഗ്രസും സിപിഎമ്മും വിസികെയുമടക്കം പ്രതിപക്ഷ കക്ഷികളുംസ്വന്തം നിലയിൽ ഗവർണർക്കെതിരെ പ്രക്ഷോഭ പരിപാടികൾ തുടങ്ങി.


