എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് രണ്ടു മാസത്തിനകം നടപ്പാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
പെട്രോൾ പമ്പുകളിൽ ക്രമീകരണം പൂർത്തിയായാൽ ഉടൻ വില വർധന വരും. വിപണയില്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് നീട്ടിയത്.
നവംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഏപ്രില്‍ 2022 മുതല്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷം മുതല്‍ ഇത്തരം പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു.
പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്. പൊതുവായുള്ള എക്സൈസ് തീരുവയ്ക്കും സെസ്സിനും പുറമെയാണ് അധിക എക്സൈസ് ഡ്യൂട്ടി ചുമത്താന്‍ തീരുമാനിച്ചിരുന്നത്. ഫലത്തിൽ വിലവർധന വീണ്ടും വ്യത്യസ്ത രൂപത്തിൽ എത്തുകയാണ്.


