ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു. ഗാന്ധിജയന്തി ദിനത്തില്‍ലാണ് രാഷ്ട്രപിതാവിനെ ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.
തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി. ദുർഗ്ഗാ ദേവി വധിച്ച അസുരൻ്റെ സ്ഥാനത്താണ് രൂപം പ്രദർശിപ്പിച്ചത്.
ഒരു പത്രപ്രവർത്തകനാണ് ഇത് പരസ്യപ്പെടുത്തിയത്. പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ഇത്. എന്നാൽ ട്വീറ്റ് നീക്കം ചെയ്യാനായിരുന്നു പൊലീസിൻ്റെ ആവശ്യം എന്ന് പ്രത്രപ്രവർത്തകൻ പറഞ്ഞു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് സംഘടനകൾ രാഷ്ട്രപിതാവിന് നേരെയുള്ള അവഹേളനത്തിൽ പ്രതിഷേധിച്ച് രംഗത്ത് എത്തി.
തല മുണ്ഡനം ചെയ്ത, കണ്ണട വച്ച ഒരു രൂപം ഗാന്ധിയാകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഹിന്ദു മഹാസഭ പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചുര്‍ ഗോസ്വാമി ഇതിനെ ന്യായീകരിച്ചു. വിഗ്രഹം ഒരു പരിചയുമേന്തിയിട്ടുള്ളതായി ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ഗാന്ധി പരിച ഉപയോഗിക്കാറില്ലല്ലോ എന്നായിരുന്നു വിശദീകരണം.
ദുര്‍ഗ മാതാ കൊന്ന അസുരകന് ഗാന്ധിയോട് സാദൃശ്യമുണ്ടായത് യാദൃശ്ചികമാണ്. ഗാന്ധി വിമര്‍ശിക്കപ്പെടണം എന്നുള്ളത് വസ്തുതയുമാണെന്നും ചന്ദ്രചുര്‍ ഗോസ്വാമി നിലപാട് വ്യക്തമാക്കി. പ്രതമി നീക്കം ചെയ്യാതെ അതിൽ മീശ വരച്ച് ചേർക്കുകയാണ് പൊലീസ് നിർദ്ദേശം വന്നപ്പോൾ ചെയ്തത്.

ഇത് അസഭ്യതയുടെ അങ്ങേയറ്റമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു. ബിജെപിയുടെ നാടകം പൊളിഞ്ഞു, ഇതാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ്. ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഘോഷ് പറഞ്ഞു.


