മണിപ്പൂരിനെ സംഘർഷ ഭൂമിയാക്കി വീണ്ടും ആക്രമണം, 9 പേർ കൊല്ലപ്പെട്ടു

ജനറൽ വിഭാഗത്തിന് ഗോത്ര പദവി നൽകാനുള്ള സംവരണ രാഷ്ട്രീയക്കളി സംഘർഷ ഭൂമിയാക്കിയ മണിപ്പൂരിൽ ഏറ്റുമുട്ടൽ തുടരുന്നു. കഴിഞ്ഞ ദിവസവും തുടർന്ന കലാപത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇംഫാൽ താഴ് വരയിലു ഖമൻലോങ് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒമ്പതുപേരും കൊല്ലപ്പെട്ടതെന്ന് സൈന്യത്തിൻ്റെ വിശദീകരണം. പരിക്കേറ്റ പലരും ഗുരുതരാവസ്ഥയില്‍ തുടരുന്നു. മേഖലയിൽ കർഫ്യൂ കർശനമാക്കി.

മണിപുരില്‍ മെയ്തി, കുകി സമുദായാംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷമാണ്. സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഘർഷത്തെ തുടർന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിനുപേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.

ചെറിയ ജനസംഖ്യയുളള വികസനത്തിലേക്ക് എത്താൻ തുടങ്ങിയ സംസ്ഥാനത്തിന് ഉണക്കാനാവാത്ത മുറിവുകൾ നൽകി സംഘർഷ ഭൂമിയാക്കി തീർത്തിരിക്കയാണ്. ഗോത്രവർഗ്ഗങ്ങൾ മലകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 40,000 പേർക്ക് എങ്കിലും വീടും താമസ സ്ഥലവും നഷ്ടപ്പെട്ടു.

താഴ് വരയിൽ അവശേഷിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണമില്ലാത്ത ആക്രമണം തുടരുന്നു. അയൽ സംസ്ഥാനങ്ങളിലും ഇതുമൂലം അസ്വസ്ഥത പടരുന്നു. അഭയാർഥി പ്രവാഹം ഗോത്ര വർഗ്ഗങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...