വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. അമിത് ഷാ സംഘർഷത്തിനിടെ മണിപ്പൂർ സന്ദർശിച്ചിരുന്നു എങ്കിലും കലാപം അനിയന്ത്രിതമായി തുടർന്നു . (Manipur violence: Amit Shah to chair all-party meeting on crisis situation today)
മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. സംസ്ഥാനത്തെ പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാൻ ഡൽഹിൽ എത്തിയിരുന്നു. 10 ദിവസം കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ല.
ന് മെയ്തികളെ പട്ടികവർഗ്ഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് കലാപത്തിലേക്ക് പെട്ടെന്ന് നയിച്ചത്. ഗോത്ര വർഗ്ഗ വിരുദ്ധ നടപടികളഇൽ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ (എടിഎസ്യു) സംഘടിപ്പിച്ച റാലിക്കിടെ സംഘർഷം തുടങ്ങി. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ നീട്ടിയിട്ടുണ്ട്. ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.


