ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കും. എങ്കിലും അകത്ത് സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണ്.
റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റോഡിലെ ലഹരി പ്രകടനങ്ങളും നടപടി നേരിടും. ഒപ്പം പരസ്യമായ പ്രണയ പ്രകടനങ്ങൾക്കും വിലക്കുണ്ട്. രാജ്യത്ത് കറങ്ങാൻ ഡ്രസ് കോഡും ഉണ്ട്. റോഡുകളിലെയും പൊതു സ്ഥലങ്ങളിലെയും ആഘോഷ പ്രകടനങ്ങൾ ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കൽ ഇവയ്ക്കും വിലക്കുണ്ട്.
നമുക്ക് ആഘോഷിക്കാം ഖത്തർ
ലോകകപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി. റിയോയുടേയും ബ്യുണസ് അയേഴ്സിന്റെയും തെരുവുകൾ കണക്കെ ദോഹയും ഫുട്ബോൾ നഗരമായി കളിക്കമ്പം കത്തി പടരും.
ഇതിഹാസങ്ങളുടെയും അത്യപൂർവ കാൽപന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിധമാവും.
‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികൾ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയിൽ പൊതുജനങ്ങൾക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം.
സ്കൂളുകൾ, കിൻഡർ ഗാർട്ടനുകൾ, സർവകലാശാലകൾ, മുനിസിപ്പാലിറ്റികൾ, പൊതുസ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.


