ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തിയതായി ഗവേഷകര്‍. കണ്‍പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. നഗ്ന നേത്രങ്ങളാൽ കാണാം. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്.
തിയോ മാര്‍ഗരിറ്റ മാഗ്നിഫിക (Thiomargarita magni-fica) എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയത്തിന് ഒരു സെന്റീമീറ്റര്‍ നീളമുണ്ട്. അറിയപ്പെടുന്ന മറ്റ് ബാക്ടീരിയത്തേക്കാൾ 50 ഇരട്ടി വലിപ്പമാണിത്. മാത്രവുമല്ല,
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം കൂടിയാണിത്. ആഴം കുറഞ്ഞ ഉഷ്ണമേഖലാ സമുദ്ര ചതുപ്പുനിലങ്ങളിലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന കണ്ടല്‍ചെടികളുടെ പ്രതലത്തിലാണ് നേര്‍ത്ത വെളുത്ത നാരുകളുടെ രൂപത്തില്‍ പുതിയ ബാക്ടീരിയത്തെ കണ്ടെത്തിയത്.
പരിചിതമായ കോശപരിണാമ രീതികള്‍ വെച്ച് ഒരു ബാക്ടീരിയത്തിന് ഇത്രത്തോളം വളരാന്‍ സാധിക്കില്ല. ഒരു മനുഷ്യന്‍ എവറസ്റ്റിന്റെ വലിപ്പമുള്ള മറ്റൊരു മനുഷ്യനെ കണ്ടെത്തുന്നതിന് തുല്യമാണ് ഈ കണ്ടെത്തലെന്ന് ലോറന്‍സ് ബെര്‍ക് ലി നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീന്‍ മാരി വോളണ്ട് പറഞ്ഞു.
ഗ്വാദെലൂപിലെ ഫ്രഞ്ച് വെസ്റ്റഇന്‍ഡീസ് ആന്റ് ഗിയാന സര്‍വകലാശാലയിലെ മറൈന്‍ ബയോളജി പ്രൊഫസര്‍ ഒലിവര്‍ ഗ്രോസ് ആണ് ഈ ബാക്ടീരിയത്തെ കണ്ടെത്തിയത്. എങ്ങനെയാണ് തിന് ഇത്രയും വലിപ്പമുണ്ടായത് എന്നത് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. ഇരപിടിയന്മാരില്‍ നിന്നുള്ള രക്ഷയ്ക്കാവാം ഈ പരിണാമം എന്നാണ് അനുമാനം.
അതേസമയം, ഈ ബാക്ടീരിയത്തെ മറ്റിടങ്ങളിലൊന്നും കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല, ഇതിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അവ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് അവിടം സന്ദര്‍ശിച്ച ഗവേഷകര്‍ക്ക് അവയെ കണ്ടെത്താനാവില്ല.


