വിൻഡ് മിൽ വൈദ്യുത പദ്ധതി അദാനിക്ക് നൽകിയതിലെ ഇടപെടൽ സമ്മതിച്ച് ശ്രീലങ്ക

രാജ്യത്തെ രണ്ട് കാറ്റാടിപ്പാടങ്ങളുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് എന്ന നിലയിലാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ലങ്കയിലെ മന്നാര്‍, പൂനറിന്‍ നഗരങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിനായി രണ്ട് കാറ്റാടി പാടങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ മാസം ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വസ്റ്റ്‌മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ കരാര്‍ അദാനി ഗ്രൂപ്പിന് കിട്ടിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയുടെ സമ്മതിച്ചു.

വെളിപ്പെടുത്തൽ നടത്തിയ ചെയർപേഴ്സൻ്റെ കസേര പോയി

കരാര്‍ അദാനിക്ക് നല്‍കാന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സയ്ക്കുമേൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം.എം.സി. ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ശ്രീലങ്കയിലെ പാർലമെൻ്ററി കമ്മിറ്റി മുൻപാകെയായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. മാത്രമല്ല ശ്രീലങ്കൻ തുറമുഖത്ത് 700 മില്യൺ ഡോളറിൻ്റെ നിർമ്മാണവും ഇതിൻ്റെ തുടർച്ചയായി കരാർ ആയതായും വെളിപ്പെടുത്തുകയുണ്ടായി.

എന്നാൽ ഇത് രജപക്‌സെ നിഷേധിച്ചു. ഇതിന് പിന്നാലെ ചെയർപേഴ്സൺ ഫെര്‍ഡിനാന്‍ഡോയ്ക്ക് സ്ഥാനം രാജിവെക്കേണ്ടിവന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹംബന്‍ ടോട്ടയില്‍ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാറും അദാനിക്ക് ലഭിച്ചിരുന്നു. 70 കോടി ഡോളറിന്റേതായിരുന്നു ഈ കരാര്‍. ഇവ അദാനിക്ക് തന്നെ ലഭ്യമാക്കാൻ വേണ്ടി ഇടപെടൽ നടന്നു എന്നതാണ് വിവാദമായത്. എന്നാൽ രാജപക്സെ പെട്ടെന്ന് തന്നെ ഇക്കാര്യം തിരുത്തി പറഞ്ഞു. ഇതിലാണ് ഇപ്പോൾ വിവാദം ശരിവെക്കുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

250 മെഗാ വാട്ടിൻ്റെയും 100 മെഗാവാട്ടിൻ്റെയും പദ്ധതിയാണ്. 400 മില്യൺ യു എസ് ഡോളർ ഇടപാടാണ്.

നയതന്ത്ര വിശദീകരണം

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയുള്ളതുകൊണ്ടാണോ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്ന ചോദ്യത്തെ ‘യഥാർഥത്തിൽ അല്ല’ എന്ന് പറഞ്ഞ് അലി സാബ്രിയുടെ പിന്നീട് പ്രതിരോധിച്ചു. ഒരു ഇന്ത്യന്‍ നിക്ഷേപകന്‍ രാജ്യത്തേക്ക് വരുന്നത് ഞങ്ങള്‍ സൂക്ഷ്മമായാണ് നോക്കിക്കണ്ടത്. ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ചും തിരഞ്ഞെടുത്ത് അയച്ചവരെ സംബന്ധിച്ചും ആ നിക്ഷേപകന്‍ ആരാണെന്നും ഞങ്ങള്‍ വിലയിരുത്തി. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പ്രായോഗികതാ- വസ്തുതാ പരിശോധനകളും ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ തൃപ്തരായാൽ മുന്നോട്ട് പോകാനായിരുന്നു തീരുമാനമെന്ന നയതന്ത്രപരമായ മറുപടിയണ് വിശദീകരണമാണ് പിന്നീട് നൽകിയത്.

കാറ്റാടിപ്പാടം, പ്രതീകാത്മക ചിത്രം

ബംഗ്ലാദേശിലും ഇടപാട് ഉറപ്പിച്ചു നൽകി

അടുത്ത 25 വർഷത്തേക്ക് വൈദ്യുതി വിതരണം നിർവ്വഹിക്കാൻ പോകുന്നത് അദാനിയായിരിക്കും എന്ന് ധാക്ക ട്രിബ്യൂണൽ റിപ്പോർട്ട് ചെയ്തതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ത്ധാർഖണ്ഡിലെ ഗോദ ജില്ലയിലാണ് ഇതിനുള്ള പ്ലാൻ്റ്. 2017 തന്നെ അദാനിക്ക് ലഭിച്ച കരാരാണ് ഇതെന്നാണ് എ എൻ ഐ റിപ്പോർട്ട് ചെയ്തത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...