Friday, February 20, 2026

സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു, അസ്വാഭാവികതയില്ലെന്ന് പൊലീസ്

കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ വഞ്ചിയൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍.

സതീഷ് ബാബുവും ഭാര്യയുമായിരുന്നു മാതൃഭൂമി റോഡിന് സമീപമുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു വീട്ടില്‍ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം ഇദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്നാണ് അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഫ്‌ലാറ്റിന് മുന്നിലിട്ട പത്രം എടുത്തിട്ടില്ല. മരണം ഇന്നലെ രാത്രി സംഭവിച്ചുവെന്നാണ് നിഗമനം. രാവിലെ മുതല്‍ ഇദ്ദേഹത്തെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഫ്‌ലാറ്റിന്റെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോളാണ് സതീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. പുറത്തുനിന്ന് അതിക്രമിച്ച് കടന്നതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു.
ആറുമണിക്കുള്ളില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.

ഏഴ് നോവലുകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...