സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്. നാടക വേദിയിലും ഒപ്പനയ്ക്കുമാണ് ഏറ്റവും അധികം കാണികൾ എത്തിയത്. നാടകങ്ങൾ പന്തലിൻ്റെ പിന്നിൽ നിന്നും കാണാവുന്നതിലും അധികം പ്രേക്ഷകർ ആദ്യ ദിനം തന്നെ എത്തി.
ശബ്ദവിന്യാസത്തിലെ തിരക്ക് മൂലം സംഭാഷണങ്ങൾ പിൻനിരിയിൽ ഇരിക്കുന്നവർക്കും നിൽക്കുന്നവർക്കും മനസിലാവാത്തത് നിരാശ പടർത്തി. വശങ്ങളിൽ നിന്ന് കാണാൻ ശ്രമിച്ചു എങ്കിലും തൂണുകൾ മറവ് തീർക്കുന്നതായി കാണാനെത്തിയവർ പരാതിപ്പെട്ടു.
എന്നും മുന്നിൽ നടന്ന കോഴിക്കോട് വേദിയൊരുക്കുമ്പോൾ
എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത് കോഴിക്കോടാണ്. പത്തൊമ്പത് തവണയാണ് കോഴിക്കോട് ഓവറോള്‍ കിരീടം ചൂടിയത്. ഓരോ തവണയും ആസ്വാദകരുടെ എണ്ണത്തിലും റെക്കോഡായിരുന്നു.
1960 ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുക്കിയ കോഴിക്കോട് പിന്നീട് 1976, 1987, 1994, 2002, 2010, 2015, 2023 എന്നീ വര്‍ഷങ്ങളിലും കലോത്സവത്തിനായി വേദിയൊരുക്കി. ഓരോ തവണ വേദിയൊരുക്കുമ്പോഴും ഓരോ പ്രത്യേകതകളുമുണ്ടായിരുന്നു. 1976 – കൂടുതല്‍ മത്സര ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. കലോത്സവത്തിന് മുമ്പായുള്ള ഘോഷയാത്രയുടെ തുടക്കവും ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോള്‍. 1994 ല്‍ വേദിയൊരുക്കിയപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും സിബിഎസ്‍സി വിദ്യാര്‍ത്ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നത് 2010 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോഴാണ്. 61 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് ഇത്തവണ വേദ ഒരുക്കിയത്.



