ഒൻപത് പത്ത് ക്ലാസുകളിലെ അധ്യാപക വദ്യാർഥി അനുപാതം 1:40 എന്നുള്ളത് 1:45 ആക്കി. ധനവകുപ്പ് എതിർപ്പിനെ തുടർന്നാണ് പഴയ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
നേരത്തെയും ഇത് 1:45 ആയിരുന്നു എങ്കിലും കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയും ജനസംഖ്യാ നിയന്ത്രണവും പുതിയ വിദ്യാർഥികൾ കുറയുന്നതും എല്ലാം പരിഗണിച്ച് 1:40 ആക്കിയിരുന്നു. ഇത് ഓരോ വർഷവും സ്റ്റാഫ് ഫിക്സേഷൻ സമയത്ത് ഉത്തരവ് പ്രകാരം നടപ്പാക്കുകയാണ് പതിവ്
കേരള വിദ്യാഭ്യാസ ചട്ടത്തിൽ 1:45 തന്നെയാണ് വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി തുടരുന്ന ഈ തോത് ഇത് ഉത്തരവ് വഴി മറികടക്കാറാണ്.
എയിഡഡ് മേഖലയിൽ ആവും ഇത് അധ്യാപകരുടെ നഞ്ചിടിപ്പ് ഏറ്റുക. ഉത്തരവ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു എങ്കിലും പ്രഖ്യാപനത്തിൽ ഒതുങ്ങി. പഠന നിലവാരം കുറഞ്ഞ വിദ്യലയങ്ങൾ കുട്ടികൾ വിട്ടുപോവുമ്പോൾ പ്രതിസന്ധി രൂക്ഷമാവും. വൻ തുക കോഴയായി ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. എയിഡഡ് സ്കൂൾ നിയമനം പി എസ് സിക്ക് വിടുക എന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്.
എന്നാൽ വോട്ടു ബാങ്കിലെ ജാതിമത അനുപാതവും ഇത്തരം സംഘടനകളുടെ സ്വാധീനവും മാറി മാറിവരുന്ന സർക്കാരുകളെ ഭയപ്പെടുത്തി നിർത്തുകയാണ് പതിവ്. അതേ സമയം കേരളത്തിലെ അധ്യാപക വിദ്യാർഥി അനുപാതം ഇനിയും കുറയ്ക്കണം എന്ന ആവശ്യവും നിലവിലുണ്ട്.


