ലോകത്തെ മാറ്റിമറിച്ച വിവര വിനിമയ വിസ്മയത്തിൻ്റെ മണിനാദം കേരളത്തിൽ മുഴങ്ങിയിച്ച് 26 വർഷം പൂർത്തിയായി. 1996 സെപ്റ്റംബർ 17നാണ് കേരളത്തിൽ മൊബൈൽ ഫോൺ വഴി ആദ്യത്തെ കോൾ ചെയ്തത്.
ഓരോ ശാസ്ത്രനേട്ടങ്ങളെയും സംശയ ദൃഷ്ടിയോടെ നോക്കുന്ന ഒരു വലിയ വിഭാഗം ഗോത്ര ബോധ പക്ഷെത്തെ അന്നും ആശങ്കാകുലരാക്കിയാണ് ആ ബെല്ലടി ശബ്ദം മുഴങ്ങിയത്. അതുവരെ മൊബൈലായി സന്ദേശം കൈമാറുക എന്നത് പെലീസിനും സേനകൾക്കും മാത്രം അവകാശപ്പെട്ട നിയമാവകാശമായിരുന്നു.
കോഡ് ലെസ് ഫോണുകൾ ഉപയോഗിക്കുന്നത് പോലും നിയമ വിരുദ്ധമായി കണക്കാക്കി. അതിനും മുൻപ് റേഡിയോ ഉപയോഗിക്കാൻ ലൈസൻസ് ഏർപ്പെടുത്തിയിരുന്നു. ഇങ്ങനെ സമൂഹവും ഭരണകൂടവും ഒരു പോലെ ശാത്രത്തെ സംശയ ദൃഷ്ടിയോടെ കണ്ടിരുന്ന കാലത്താണ് മൊബൈൽ ബെൽ ഉയർന്നത്.
ആദ്യം സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നിതിന് എതിരെ ഒരു വിഭാഗം രംഗത്ത് എത്തി. പിന്നീട് കുട്ടികൾ ഉപോയഗിക്കുന്നതിന് എതിരായി. അവരെ എല്ലാം വഴി തെറ്റിക്കുന്നു എന്നായിരുന്നു വാദം. ലോക സംസ്കാരത്തിലേക്കുള്ള വാതിലായി ക്രമേണ ഫോൺ മാറി. 26 വർഷം കൊണ്ട് അധികാരമായി കൊണ്ടു നടന്ന അറിവുകളെ മൊബൈൽ ഫോൺ സമ്പത്തിക സാമൂഹിക ഭദമില്ലാതെ മനുഷ്യരുടെ എല്ലാവരുടെയും കൈകളിലേക്ക് എത്തിച്ചു.
വയർലെസ് ആശയ വിനിമയം എന്നാൽ അതുവരെ സാധാരണക്കാരന് അവിശ്വസനീയമായ കാര്യമായിരുന്നു. നടന്നു പോകുന്ന വഴിയിൽ വെച്ചും തീവണ്ടിയിൽ വെച്ചും ഒക്കെ സ്വന്തം വീടുമായി ഉറ്റവരുമായി ബന്ധപ്പെടാൻ കഴിയുക എന്നത് സങ്കല്പം മാത്രമായിരുന്നു. വിശേഷിച്ചും സാധാരണക്കാരന് ഒരിക്കലും സാധ്യമാവും എന്നു കരുതിയിരുന്നില്ല. അത്തരം സാധ്യകളെ ഭരണ കൂടങ്ങൾ തന്നെയും സംശയത്തോടെ കാണുകയും സാധ്യതകൾ അടച്ചു കളയുകയും ചെയ്തിരുന്നു.
മൊബൈൽ ഫോൺ വിപ്ലവത്തെ അതിൻ്റെ പരമാവധിയിൽ എത്തിച്ചത് കോവിഡ് കാലമാണ്. അവശേഷിച്ച യാഥാസ്ഥിതികതയുടെ പ്രതിരോധത്തെയും നിരത്തി അത് വീടുകൾക്ക് അകത്തേക്ക് ലോകത്തിലേക്കുള്ള സ്വിച്ചായി കടന്നു കയറി. ഭയന്നവർ തന്നെ മൊബൈൽ കണക്റ്റിവിറ്റി നഷ്ടമാവുമോ എന്ന ഭയത്തിലേക്ക് കൂടുമാറി.
കേരളത്തിൽ ആദ്യ കാൾ ചെയ്തത് സാംസ്കാരിക നായകർ
എറണാകുളത്തെ ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ചടങ്ങിൽ എസ്‌കോട്ടൽ മൊബൈലിൽ നിന്ന് വിഖ്യാത കഥാകാരൻ തകഴി ശിവശങ്കര പിള്ളയാണ് ആദ്യ കാൾ ചെയ്തത്. ദക്ഷിണമേഖല കമാൻഡന്റ് എ.ആർ ടണ്ഠനുമായാണ് അന്ന് തകഴി സംസാരിച്ചത്. വിഖ്യാത കവി കമല സുരയ്യയും ചടങ്ങിൻ്റെ ഭാഗമായി
1996 സെപ്റ്റംബറിൽ ഉദ്ഘാടനം നടന്നുവെങ്കിലും ഒക്ടോബർ മാസം മുതലാണ് എസ്‌കോട്ടലിന്റെ സേവനം ആരംഭിച്ചത്. അതേ വർഷം തന്നെ ബിപിഎൽ മൊബൈലും കേരളത്തിലെത്തി.

ഇന്ത്യയിൽ ആദ്യം ജ്യോതി ബസു
1995 ജൂലൈ 31നാണ് ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ ചെയ്തത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്‌റാമിനെ വിളിച്ചതായിരുന്നു ആദ്യ കോൾ.
1996 ൽ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും സാധിക്കാത്ത അത്യാഡംബര വസ്തുവായിരുന്നു മൊബൈൽ ഫോൺ. 40,000 മുതൽ 50,000 രൂപ വരെയായിരുന്നു ഒരു മൊബൈൽ ഫോണിന്റെ വില. ഒരു മിനിറ്റ് ദൈർഖ്യം വരുന്ന ഔട്ട്‌ഗോയിംഗ് കോളിന് 4 രൂപയാകും. ഔട്ട്‌ഗോയിംഗിന് 16 രൂപയും ഇൻകമിംഗിന് 8 രൂപയും ഈടാക്കിയിരുന്നു.
തുടർന്ന് 7 വർഷങ്ങൾക്ക് ശേഷം 2003 ലാണ് രാജ്യത്ത് ഇൻകമിംഗ് സേവനങ്ങൾ സൗജന്യമാക്കുന്നത്. ഇതോടെയാണ് മൊബൈൽ സാർവ്വത്രികമാവുന്നത്.


