‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ കേരള പോലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് ‘സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour-SHYNe-ഷൈന്‍)’ എന്ന പദ്ധതിയാണെന്നും പോലീസ് വകുപ്പിൻ്റെ വാർത്താക്കുറിപ്പ്.
വാച്ച് യുവർ നെയിബറും സി സി ടിവി റോഡിലേക്ക് തിരിക്കലും
റെസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് പോലീസിന്റെ നേതൃത്വത്തിൽ ‘ വാച്ച് യുവർ നെയ്ബർ’ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനിൽകാന്തിൻ്റെതായി വന്ന പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വൻ വിമർശനങ്ങൾക്കും പരിഹാസത്തിനും കാരണമായിരുന്നു. അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പോലീസിനെ അറിയിക്കുന്ന ജനമൈത്രി പൊലീസിങ് തന്ത്രം എന്ന നിലയാക്കാണ് ഇത് വിശദീകരിക്കപ്പെട്ടത്
കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ച കാര്യങ്ങളായാണ് വാർത്തകൾ വന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസിഡൻസ് അസോസിയേഷനുകൾ വഴി വ്യാപിപ്പിക്കാനും ചർച്ചയിൽ തീരുമാനമായിരുന്നു.
സ്വകാര്യാത ലംഘനത്തിനുള്ള ആഹ്വാനമായി
വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയും വിധം സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നും ഇത്തരത്തിൽ ചെയ്യുന്നത് വഴി ഗുണം ചെയ്യുമെന്നും യോഗ നിർദ്ദേശമായതും വാർത്തയായി.
പൊതു സ്ഥലങ്ങളിൽ സി സി ടിവി വെക്കുന്നത് സ്വകാര്യതാ ലംഘനമാണ്. വ്യക്തികൾക്ക് വീടുകളിലും സ്ഥാപനങ്ങളിലും അവരവരുടെ സുരക്ഷാ പരിധിയിലാണ് സി സി ടി വി അംഗീകരിച്ചത്. ഇത് നേരെ മറിച്ച് പൊലീസ് തന്നെ റോഡിലേക്ക് തിരിക്കാൻ ആഹ്വാനം ചെയ്തത് വൻ വിമർശനം ഉയർത്തി. ആലോചനയില്ലാത പറയുന്ന കാര്യങ്ങളായി സോഷ്യൽ മീഡിയ പരിഹാസം നിറച്ചു.
. ആവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പോലീസ് പ്രതികരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോലീസ് സേവനങ്ങൾക്കായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ടാൽ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കും.ഈ സമയം കുറയ്‌ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കൂട്ടത്തിൽ പറഞ്ഞിരുന്നു.
പുതിയ വിശദീകരണം
Say Hello to Your NEighbour-SHYNe-ഷൈന്‍
അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പോലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് സെ ഹലോ ടു യുവര്‍ നെയ്ബര്‍. നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍പക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പോലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പോലീസ് ഉദ്ദേശിക്കുന്നത്. ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ധിക്കും.
അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പോലീസിന്‍റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.


