ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കിരൺ കുമാർ ബി ജെ പിയിൽ

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍കുമാര്‍ റെഡ്ഢി ബി.ജെ.പി.യില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ റെഡ്ഢിക്ക് അംഗത്വം നല്‍കി. കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പരാജിതനായ ശേഷം വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയതായിരുന്നു. പക്ഷെ അവസരങ്ങൾ ലഭിക്കാതെ നിശ്ശബ്ദനായിരുന്നു.

അറുപത്തിരണ്ടുകാരനായ റെഡ്ഢി കഴിഞ്ഞ മാസമാണ് വീണ്ടും കോണ്‍ഗ്രസ് വിട്ടത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു.

സംസ്ഥാന വിഭജനത്തോടെ പുതിയ പാർട്ടി, പക്ഷെ…..

2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറില്‍ ആന്ധ്ര വിഭജിക്കുന്ന സമയത്തെ മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവെക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. ഇതോടെ 2018-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.

റായലസീമ മേഖലയിൽ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് ദുർബലമായ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർഥി എന്ന പദവിൽ ഉയർത്തി കാട്ടാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. ജയ് സമയ്ക് ആന്ധ്ര എന്ന അദ്ദേഹത്തിൻ്റെ പാർട്ടി ശിഥിലമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...